Saturday, April 30, 2016

വെരി ഷോർട്ട് ലൈഫ് ഫിലിം

സീൻ ഒന്ന് രാത്രി (ഇൻഡോർ)
(മിഡിൽ ഈസ്റ്റിലേയോ മറ്റേതെങ്കിലും പുറം രാജ്യത്തെയോ ഒരു വാടക മുറി. ഒരു കട്ടിലിൽ എന്തോ വായിച്ചു കൊണ്ട് ഒരാൾ കിടക്കുന്നുണ്ട്. മധ്യവയസ്കനായ അൽപ്പം കഷണ്ടി കയറിയ ഒരാൾ ഫോണിൽ സംസാരിക്കുന്നു. മറുതലക്കൽ നിന്നുള്ള ഒരു സ്ത്രീ ശബ്ദവും കേൾക്കാം)
“ഹലോ.. രജനീ.. ഞാനാ..“
രജനി : “ആ വിശ്വേട്ടാ.. റൂമിലെത്തിയോ..? ഭക്ഷണം കഴിച്ചോ..”
വിശ്വൻ: “ആ തിന്നു.. ചപ്പാത്തിയും വെജിറ്റബിൾ കറിയും.. നീ എന്താ ആട ചെയ്യ്ന്നത്.. ഒച്ചപ്പാട് കേക്കുന്ന്..:“
രജനി : “ഞാൻ അടുക്കളേലാ വിശ്വാട്ടാ.. പാത്രം കഴുക്വാ..”
വിശ്വൻ : “ഇപ്പോ ആട പതിനൊന്ന് മണിയായില്ലേ.. എന്നിറ്റും പണി തീർന്നില്ലേ..”
രജനി : “നിങ്ങക്ക് നമ്മളെ കഷ്ടപ്പാട് എന്തെങ്കിലും അറിയണോ.. അടുക്കള പണി, തുണി അലക്കൽ, പാത്രം കഴുകൾ എല്ലാം കയ്യുമ്പം ഈ സമയാകും..”
വിശ്വൻ : “ഹം.. എന്നാ നാളെ വിളിക്കാം.. ഞാൻ കിടക്കട്ടെ..”
രജനി : “ശരി വിശ്വേട്ടാ...”
(വിശ്വേട്ടൻ എന്ന പുരുഷൻ തിരിഞ്ഞ് സഹമുറിയനോട്)
വിശ്വൻ : “പാവം.. അവൾക്കവിടെ ഭയങ്കര പണിയാണ്.. അടുത്ത മാസം ഓൾക്കൊരു വള വാങ്ങിക്കൊടുക്കണം..”
(അപ്പോളേക്കും ഉറങ്ങിക്കഴിഞ്ഞിരുന്ന സഹമുറിയനെ ഒന്ന് നോക്കി വിശ്വനും കട്ടിലിലേക്ക്)

സീൻ രണ്ട് (എ) പകൽ (ഔട്ട് ഡോർ)
(ചെറിയൊരു നഗരം. ഒരു ലോഡ്ജിൽ നിന്നുമിറങ്ങുന്ന ഒരു കാർ. അതിൽ ഒരു ചെറുപ്പക്കരനും യുവതിയും ഇരിക്കുന്നുണ്ട്. കാർ അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ വിൽക്കുന്ന ഒരു കടയുടെ മുന്നിൽ നിർത്തുന്നു.
ചെറുപ്പക്കാരൻ : “രജനി ഇവിടെ ഇരിക്ക്.. ഞാനിപ്പം വരാം..”
(പിൻ സീറ്റിലുള്ള ബാഗുകൾക്കിടയിൽ നിന്നും വലിയൊരു പ്ലാസ്റ്റിക് സഞ്ചി എടുത്ത് ചെറുപ്പക്കാരൻ പുറത്തിറങ്ങുന്നു.)
സീൻ രണ്ട് (ബി) കടയുടെ ഉൾവശം (ഔട്ട് ഡോർ)
ചെറുപ്പക്കാരൻ (പ്ലാസ്റ്റിക് സഞ്ചി നീട്ടി) : “ഇത് ഇന്നലെ ഇവിടന്ന് വാങ്ങിയ പാത്രങ്ങളാണ്.. ഇത് തിരിച്ചെടുത്ത് അതിന്റെ വില തരണം.. ഫുള്ളില്ലെങ്കിൽ എന്തെങ്കിലും കുറച്ചാലും കുഴപ്പമില്ല.. ഉപയോഗിച്ചിട്ടൊന്നുമില്ല, ബില്ലുണ്ട്..”
(ഒന്നും തിരിപാട് കിട്ടാണ്ട് നിൽക്കുന്ന കടക്കാരനിലേക്ക് ക്യാമറ)
ശുഭം.

1 comment: