രാജീവന്റേയും രാജേശ്വരിയുടേയും വീടുകള്‍ അടുത്തടുത്ത് തന്നെയായിരുന്നു. രാജീവന്‍ രാവിലെ പല്ലു തേക്കാന്‍ വീടിന്റെ മുറ്റത്ത് നില്ക്കുമ്പോള്‍ രാജേശ്വരിയും പല്ലു തേച്ച് കൊണ്ട് അവളുടെ വീടിന്റെ മുന്നിലുണ്ടാവും. പല്ലു തേപ്പിന്നിടയ്ക്ക് രണ്ടു പേരും കൈകൊണ്ടും ബ്രഷ് കൊണ്ടും എയറില്‍ ഓരോരോ കാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും. ആ തേപ്പ് ഒരു മണിക്കൂറൊക്കെ നീണ്ടു നില്‍ക്കുകയും ചെയ്യും. അങ്ങനെയായിരുന്നു അവര്‍ തമ്മില്‍ പ്രണയത്തിലായത്.
രാജേശ്വരിയുടെ വീട്ടുകാര്‍ സാമ്പത്തികമായി രാജീവനേക്കാള്‍ മെച്ചപ്പെട്ടവരായിരുന്നു. രാജീവനാണെങ്കില്‍ ഒരു മരക്കമ്പനിയില്‍ കണക്കെഴുത്താണ് ജോലി. ശമ്പളം മോശമില്ല; മൊബൈല്‍ ഫോണ്‍ റീച്ചാര്ജ്ജ് ചെയ്യാനുള്ളത് കിട്ടും.
രാജേശ്വരിയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവളുടെ വീട്ടുകാര്‍ ഒരു പാട് ശ്രമിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല. പ്രേമിക്കുന്നവരെ ഉപദേശിക്കുന്നത് പഞ്ചറായ ടയറില്‍ കാറ്റടിക്കുന്നത് പോലെയാണല്ലോ. രാജേശ്വരിയെ കുറേ ഉപദേശിച്ചിട്ടും അവള്‍ക്ക് മനംമാറ്റമുണ്ടായില്ല. ഇവളോടിനി പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായി. അങ്ങനെ തേച്ച് തേച്ച് പല്ലു തീരുന്നതിനു മുമ്പ് രണ്ടുപേരെയും കല്യാണം കഴിപ്പിച്ചു.
കല്യാണം കഴിഞ്ഞ് ആദ്യ നാളുകള്‍ എല്ലാവരുടേതും പോലെ വളരെ രസമായിരുന്നു. എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഊട്ടി അല്ലെങ്കില്‍ മൂന്നാര്‍..! കുറച്ച് പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാം മുനിസിപ്പാലിറ്റി ഓടകള്‍ പോലെയായി തോന്നിത്തുടങ്ങി. വിരുന്നിനൊക്കെ പോയിക്കഴിഞ്ഞപ്പോള്‍ പോക്കറ്റ് ഉപ്പ് വെച്ച കലം പോലെയായി. ശമ്പള അഡ്വ്വാന്‍സ് ചോദിച്ചപ്പോള്‍ മുതലാളിയുടെ മുഖവും ബ്ലാക്ക് ഷേഡ് ആയി. (അതു പിന്നെ അഞ്ചാറ് മാസത്തെ ശമ്പളമൊക്കെ മുന്‍കൂറായി ആരു കൊടുക്കാനാ..) ബാറ്ററിക്ക് പുറമേ ബാലൻസും തീർന്നതു പോലെ രാജേശ്വരിയുടെ ബന്ധത്തില്‍ രണ്ട് കല്യാണവും അതിന്റെ കൂടെ വന്നു ചേര്‍ന്നു. അതൊക്കെ വളയും മോതിരവുമായി വലിയ സമ്മാനങ്ങള്‍ കൊടുക്കേണ്ടതായിരുന്നു.. നില്‍ക്കക്കള്ളിയില്ലാഞ്ഞ് അതു രാജേശ്വരിയുടെ ആഭരണങ്ങള്‍ പണയം വെച്ചു സോള്‍വാക്കി.
ഇതേ പോലെ പോയാല്‍ കട്ടപ്പുക ആകുമെന്നു രാജീവനു മനസ്സിലായി. അതു കൊണ്ട് ഗള്‍ഫിലേക്ക് പോകാമെന്നു അവന്‍ തീരുമാനിച്ചു. അതനുസരിച്ച് ഒരു ഏജന്റുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ, എല്ലാ പുതുക്കക്കാരികളായ ഭാര്യമാരെ യും പോലെ രാജേശ്വരിയും ഗള്‍ഫില്‍ പോകുന്നതിനെ ശക്തമായെതിര്‍ത്തു. പോകുന്നെങ്കില്‍ എന്നെയും കൂടെ കൊണ്ടു പോകണമെന്നു നിര്‍ബ്ബന്ധിച്ചു. രാജീവന്റെ കാര്യം തന്നെ ഒന്നും ശരിയായില്ല; അതിനിടയ്ക്കാണു എന്നെയും കൂടെ കൊണ്ട് പോകണമെന്നു പറഞ്ഞ് അവള്‍ കുഴപ്പണ്ടാക്കുന്നത്. വെറുതെയല്ല പെണ്ണുങ്ങള്‍ക്ക് കഴുത്തോളമേ ബുദ്ധിയുള്ളു എന്നു പറയുന്നത്!
വിസയൊക്കെ ശരിയായാല്‍ അവളെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു കരുതി രാജീവന്‍ പിന്നെ കൂടുതല്‍ തര്‍ക്കിക്കാനൊന്നും നിന്നില്ല.
ഒരു ദിവസം രാത്രി ഏജന്റ് ഫോണില്‍ വിളിച്ച് നാളെ രാവിലെ ഇന്റര്‍വ്യുവിനു ചെല്ലണമെന്നു പറഞ്ഞു. രാജീവന്‍ ഉടനെ മുറിയില്‍ ചെന്ന് പാസ്സ് പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളുമൊക്കെ എടുത്ത് മേശമേല്‍ വെച്ച ശേഷം കുളിക്കാന്‍ പോയി. രാജേശ്വരി കഞ്ഞിക്കലം പോലെ മുഖവുമാക്കി കട്ടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു.
രാജീവന്‍ തിരികെ മുറിയിലെത്തിയപ്പോള്‍ മുറിയില്‍ നിറയെ പുകപടലങ്ങള്‍..! എന്താ സംഭവിച്ചതെന്നു കരുതി പേടിച്ച് നോക്കുമ്പോ പാസ്സ്പോര്‍ട്ടതാ കിടന്ന് കത്തുന്നു… അടുത്ത് തീപ്പെട്ടിയുമെടുത്ത് കറുത്തമ്മയായി രാജേശ്വരി നില്‍ക്കുന്നു..
രാജേശ്വരിയുടെ വീട്ടുകാര്‍ സാമ്പത്തികമായി രാജീവനേക്കാള്‍ മെച്ചപ്പെട്ടവരായിരുന്നു. രാജീവനാണെങ്കില്‍ ഒരു മരക്കമ്പനിയില്‍ കണക്കെഴുത്താണ് ജോലി. ശമ്പളം മോശമില്ല; മൊബൈല്‍ ഫോണ്‍ റീച്ചാര്ജ്ജ് ചെയ്യാനുള്ളത് കിട്ടും.
രാജേശ്വരിയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവളുടെ വീട്ടുകാര്‍ ഒരു പാട് ശ്രമിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല. പ്രേമിക്കുന്നവരെ ഉപദേശിക്കുന്നത് പഞ്ചറായ ടയറില്‍ കാറ്റടിക്കുന്നത് പോലെയാണല്ലോ. രാജേശ്വരിയെ കുറേ ഉപദേശിച്ചിട്ടും അവള്‍ക്ക് മനംമാറ്റമുണ്ടായില്ല. ഇവളോടിനി പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായി. അങ്ങനെ തേച്ച് തേച്ച് പല്ലു തീരുന്നതിനു മുമ്പ് രണ്ടുപേരെയും കല്യാണം കഴിപ്പിച്ചു.
കല്യാണം കഴിഞ്ഞ് ആദ്യ നാളുകള്‍ എല്ലാവരുടേതും പോലെ വളരെ രസമായിരുന്നു. എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഊട്ടി അല്ലെങ്കില്‍ മൂന്നാര്‍..! കുറച്ച് പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാം മുനിസിപ്പാലിറ്റി ഓടകള്‍ പോലെയായി തോന്നിത്തുടങ്ങി. വിരുന്നിനൊക്കെ പോയിക്കഴിഞ്ഞപ്പോള്‍ പോക്കറ്റ് ഉപ്പ് വെച്ച കലം പോലെയായി. ശമ്പള അഡ്വ്വാന്‍സ് ചോദിച്ചപ്പോള്‍ മുതലാളിയുടെ മുഖവും ബ്ലാക്ക് ഷേഡ് ആയി. (അതു പിന്നെ അഞ്ചാറ് മാസത്തെ ശമ്പളമൊക്കെ മുന്‍കൂറായി ആരു കൊടുക്കാനാ..) ബാറ്ററിക്ക് പുറമേ ബാലൻസും തീർന്നതു പോലെ രാജേശ്വരിയുടെ ബന്ധത്തില്‍ രണ്ട് കല്യാണവും അതിന്റെ കൂടെ വന്നു ചേര്‍ന്നു. അതൊക്കെ വളയും മോതിരവുമായി വലിയ സമ്മാനങ്ങള്‍ കൊടുക്കേണ്ടതായിരുന്നു.. നില്‍ക്കക്കള്ളിയില്ലാഞ്ഞ് അതു രാജേശ്വരിയുടെ ആഭരണങ്ങള്‍ പണയം വെച്ചു സോള്‍വാക്കി.
ഇതേ പോലെ പോയാല്‍ കട്ടപ്പുക ആകുമെന്നു രാജീവനു മനസ്സിലായി. അതു കൊണ്ട് ഗള്‍ഫിലേക്ക് പോകാമെന്നു അവന്‍ തീരുമാനിച്ചു. അതനുസരിച്ച് ഒരു ഏജന്റുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ, എല്ലാ പുതുക്കക്കാരികളായ ഭാര്യമാരെ യും പോലെ രാജേശ്വരിയും ഗള്‍ഫില്‍ പോകുന്നതിനെ ശക്തമായെതിര്‍ത്തു. പോകുന്നെങ്കില്‍ എന്നെയും കൂടെ കൊണ്ടു പോകണമെന്നു നിര്‍ബ്ബന്ധിച്ചു. രാജീവന്റെ കാര്യം തന്നെ ഒന്നും ശരിയായില്ല; അതിനിടയ്ക്കാണു എന്നെയും കൂടെ കൊണ്ട് പോകണമെന്നു പറഞ്ഞ് അവള്‍ കുഴപ്പണ്ടാക്കുന്നത്. വെറുതെയല്ല പെണ്ണുങ്ങള്‍ക്ക് കഴുത്തോളമേ ബുദ്ധിയുള്ളു എന്നു പറയുന്നത്!
വിസയൊക്കെ ശരിയായാല്‍ അവളെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു കരുതി രാജീവന്‍ പിന്നെ കൂടുതല്‍ തര്‍ക്കിക്കാനൊന്നും നിന്നില്ല.
ഒരു ദിവസം രാത്രി ഏജന്റ് ഫോണില്‍ വിളിച്ച് നാളെ രാവിലെ ഇന്റര്‍വ്യുവിനു ചെല്ലണമെന്നു പറഞ്ഞു. രാജീവന്‍ ഉടനെ മുറിയില്‍ ചെന്ന് പാസ്സ് പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളുമൊക്കെ എടുത്ത് മേശമേല്‍ വെച്ച ശേഷം കുളിക്കാന്‍ പോയി. രാജേശ്വരി കഞ്ഞിക്കലം പോലെ മുഖവുമാക്കി കട്ടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു.
രാജീവന്‍ തിരികെ മുറിയിലെത്തിയപ്പോള്‍ മുറിയില്‍ നിറയെ പുകപടലങ്ങള്‍..! എന്താ സംഭവിച്ചതെന്നു കരുതി പേടിച്ച് നോക്കുമ്പോ പാസ്സ്പോര്‍ട്ടതാ കിടന്ന് കത്തുന്നു… അടുത്ത് തീപ്പെട്ടിയുമെടുത്ത് കറുത്തമ്മയായി രാജേശ്വരി നില്‍ക്കുന്നു..
പ്രണയവിവാഹത്തിനെക്കുറിച്ച് ആർക്കെങ്കിലും അഭിപ്രായമറിയണമെന്നുണ്ടെങ്കിൽ രാജീവനോട് ചോദിച്ചാൽ മതി. അവൻ വയറ് നിറച്ചും ഉപദേശിച്ചു തരും.. പ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല.