ഓര്‍ക്കുട്ടിലൂടെയാണ് ഞാനും സൌദിയിലുള്ള ബിജു കൊട്ടിലയും പരിചയപ്പെട്ടത്. കാണാനൊരു പാവം പയ്യന്‍. പക്ഷേ, നെറ്റില്‍ കാണുന്നത് പോലെയല്ല നേരില്‍ കാണുന്നത്. അത് അനുഭവിച്ചപ്പോഴേ മനസ്സിലായുള്ളു. 'പൂര്‍വ്വാശ്രമത്തില്‍' അവനൊരു നാടക ഭ്രാന്തനായിരുന്നെത്രെ. എന്നും രാവിലെ എഴുന്നേറ്റയുടനെ കൊട്ടില അങ്ങാടിയിലിറങ്ങി നാടകം കളിക്കാമോ എന്ന് ചോദിച്ച് ആളുകളുടെ പിറകെ നടക്കും. ഇതൊരു സ്ഥിരം ഏര്‍പ്പാടായപ്പോള്‍ നാട്ടുകാര്‍ ഇവനെ കണ്ടാല്‍ തന്നെ ഓടാന്‍ തുടങ്ങി. കൂടെ കളിക്കാന്‍ ആരെയും കിട്ടാഞ്ഞ് ബിജു ‘ഏകാംഗ’ നാടകം കളിക്കാന്‍ തുടങ്ങി. ഇനിയും ഇങ്ങനെ പോയാല്‍ കുതിരവട്ടത്ത് സ്ഥിരം സ്റ്റേജ് ആയിരിക്കുമെന്ന് തോന്നിയ വീട്ടുകാര്‍ അറ്റകൈക്ക് ഗള്‍ഫിലേക്ക് കയറ്റി വിട്ടു.
നാട്ടില്‍ വന്നാല്‍ കാണണം കൂടണം എന്ന് ചാറ്റ് ചെയ്യുമ്പോള്‍ അവനെപ്പോഴും പറയാറുണ്ട്. കണ്ടില്ലെങ്കിലും കൂടിയാ മതി എന്നേ എനിക്കുള്ളു. നെറ്റില്‍ കാണുമ്പോള്‍ നാട്ടിലെത്തിയാല്‍ നമുക്ക് അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ എല്ലാരും പറയും. പക്ഷേ, നാട്ടില്‍ വന്ന് സാരിത്തുമ്പില്‍ എന്‍ഗേജ്ഡ് ആയാല്‍ പിന്നെ വിളിയും തെളിയും ഒന്നുമുണ്ടാവില്ല. അത് കൊണ്ട് അവന്റെ വര്‍ത്താനം ഞാനത്ര കാര്യമാക്കിയിരുന്നില്ല. എന്നാലും ‘കൂടണം’ എന്ന വാക്കിന്റെ മുന്നില്‍ മസില്‍ പിടിക്കാതിരിക്കുന്നതാണല്ലോ നല്ലത്. എപ്പോഴാ സ്റ്റൊമക്കിന്റെ ടൈം തെളിയുന്നതെന്ന് ആര്‍ക്കറിയാം. ഒരു എസ്റ്റാബ്ലിഷ്ഡ് ആയ കുടിയനല്ലെങ്കിലും മദ്യ ലോകത്തിനൊരു വാഗ്ദാനമായിരുന്നു ഞാന്‍. അതു കൊണ്ട് കൂടുമ്പോള്‍ ഗള്‍ഫ് നിലവാരം കീപ് ചെയ്യാന്‍ ഒരു ഷിവാസ് റീഗല്‍ കൊണ്ട് വരാന്‍ പറഞ്ഞു. പേരിലെ സ്ത്രൈണത കൊണ്ട് ഷിവാസ് റീഗൽ എനിക്കൊരു വീക്നെസ്സാണ്.
കല്യാണം കഴിക്കാത്തൊരു കന്യകനായത് കൊണ്ടായിരിക്കണം ബിജു നാട്ടില്‍ വന്നയുടനെ വിളിച്ചു. ഞായറാഴ്ച പെങ്ങളുടെ കല്യാണമാണെന്നും അതിന് തീര്‍ച്ചയായും വരണമെന്നും അന്നു ഷീവാസ് റീഗല്‍ പൊട്ടിക്കാമെന്നും പറഞ്ഞു. കാലി കീശയും തപ്പി ഇന്നത്തെ കുപ്പം (കുപ്പി + അപ്പം) എങ്ങനെ സംഘടിപ്പിക്കുമെന്നോര്‍ത്ത് ടെന്‍ഷനടിച്ചിരിക്കുന്ന എനിക്കും സുഹൃത്ത് പപ്പനും മാര്‍ച്ച് മാസത്തിലെ മഴ പോലെയായിരുന്നു ആ വിളി. ഫിറ്റ് കരിയറില്‍ ഷിറി കഴിച്ചിട്ടില്ലെന്ന ഒരു ദോഷം ഇതോടെ തീരുമെന്ന് ഞാന്‍ കരുതി. ഏഴ് മണിക്ക് ചെല്ലാനാണ് അവന്‍ പറഞ്ഞതെങ്കിലും ഞങ്ങള്‍ രണ്ടും അഞ്ച് മണിക്ക് തന്നെ സ്പോട്ടിലെത്തി. ഉസ്കൂള്‍ കുട്ടികള്‍ വരെ കഴിവ് തെളിയിക്കുന്ന കാലമാണ്. നമ്മളെങ്ങാനും ലേറ്റായത് കൊണ്ട് സാധനം കിട്ടാതെ പോകരുതല്ലോ. കുപ്പി മാടി മാടി വിളിക്കുമ്പോള്‍ പോകാന്‍ വൈകിയാല്‍ കുപ്പി കോപം കിട്ടും. അത് മദ്യപാനത്തിലെ എല്‍.ഐ.സി. പോളിസിയാണ്.
അഞ്ച് മണി മുതല്‍ കാത്ത് നിന്നിട്ടും അവന്റെ യാതോരു വിവരവുമില്ല. ആറര ആയപ്പോള്‍ ഉറുമ്പ് മുട്ടയും കൊണ്ട് വരുന്നത് പോലെ ഒരു ബൈക്ക് അവനെയും കൊണ്ട് വന്നു. പ്രൊഫൈലില്‍ കാണുന്നത്ര വൃത്തികേടൊന്നുമില്ലായിരുന്നു നേരില്‍ കാണാന്‍. ഒരു പ്രോബ്ലമുള്ളത് എന്താണെന്ന് വെച്ചാല്‍ ബൈക്കോടിക്കുമ്പോ കയറു കൊണ്ട് അവനെ ബൈക്കില്‍ കെട്ടി വെക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ ചിലപ്പോള്‍ കാറ്റു പിടിച്ച് അറബിക്കടലില്‍ എത്തിപ്പോകും. അമ്മാതിരി ബോഡി ഷെയ്പ്പ്.
"നീ എവിടെയാ ഇഷ്ടാ ഇത്ര നേരവും..?" ഞാന്‍ ചോദിച്ചു.
"ഹോ.. ഒന്നും പറയണ്ടഡാ, ഞാന്‍ സിവിലില്‍ സാധനം വാങ്ങിക്കാന്‍ പോയതാ.. ആട മരണത്തിരക്ക്.. "
"അപ്പോ നീ ഷിറി കൊണ്ടു തരുമെന്ന് പറഞ്ഞിട്ട്.."
"നിനക്ക് കാറ്റുണ്ടോ? അതൊക്കെ വെറുതെ പറഞ്ഞതല്ലേ... നക്കി എന്നിറ്റല്ലേ പുട്ട് ചുടല്‍..? വേണേല്‍ ഇതും കുടിച്ചിട്ട് പോടാ.."
അപ്പോ അത് ശരി. സിവിലിലെ കൂതറ സാധനം കുടിക്കാനായിരുന്നല്ലേ ഇത്രയും ദൂരത്ത് നിന്നും വന്നത്..? മനസ്സില്‍ പൊട്ടിയത് ലഡുവല്ല, പാവമൊരു കന്യകയായ ഷിവാസ് റീഗലിന്റെ ബോട്ടിലായിരുന്നു. ഗള്‍ഫിനെപറ്റി പറയാറുണ്ടല്ലോ, പണ്ടത്തെ ഗള്‍ഫൊന്നുമല്ല ഇപ്പോള്‍ എന്ന്. പണ്ടത്തെ ഗള്‍ഫുകാരുമല്ല ഇപ്പോള്‍. അതാ ശരി.
അതാണെങ്കില്‍ അത്. ഇത്രയുമായ സ്ഥിതിക്ക് തിരിച്ച് പോകുന്നത് ശരിയല്ലല്ലോ. അല്ലെങ്കിലും സിവില്‍ സ്നേഹം സര്‍വ്വ സ്നേഹാല്‍ മഹത്തരം എന്നല്ലേ കവി വാക്യം. പോരാത്തതിന് ഞാന്‍ ‘വന്ന വഴി’ മറക്കുന്നവനുമല്ല. എന്നൊക്കെ പറഞ്ഞ് ഷിവാസ് റീഗലിനെയും ധ്യാനിച്ചിരിക്കുന്ന എന്റെ പിഞ്ച് മനസ്സിനെ ആശ്വസിപ്പിച്ച് ഞങ്ങള്‍ കല്യാണ വീട്ടിലെത്തി. കല്യാണ വീടെന്നല്ല നാലാള് കൂടുന്നിടത്ത് എവിടെ പോയാലും നമ്മളൊക്കെ എന്തെങ്കിലും കളര്‍ സെന്‍സുണ്ടോ എന്നല്ലേ നോക്കുക. ഇവിടെ ഫ്ലവര്‍ഷോ പോലെയായിരുന്നു. എങ്ങോട്ട് നോക്കിയാലും ലവണ തൈലത്തിന്റെ ബോട്ടില്‍ പോലത്തെ പതിനെട്ടുകാരികള്‍, A1 SKC പോലത്തെ മുപ്പത്കാരികള്‍. ഏതില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യണമെന്നൊരു കണ്‍ഫ്യൂഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. ഇത്രയും നല്ല നാട്ടുകാരികളുണ്ടെങ്കില്‍ ആരെങ്കിലും ഗള്‍ഫില്‍ പോകുമോ? രാവിലെ ബസ് സ്റ്റോപ്പില്‍ പോയി നാലഞ്ച് പെണ്‍പിള്ളേരെ കോളേജിലേക്ക് ബസ്സ് കയറ്റി വിട്ടാല്‍ എല്ലാ വിഷമങ്ങളും ഇല്ലാതാവില്ലേ..? ആ ഒരു സന്തോഷം ഏതെങ്കിലും ഫിലിപ്പൈന്‍ ലെബനീസ് ബൊമ്മകളെ കണ്ടാല്‍ കിട്ടുമോ? (ഫിലി, ലെനി ചക്കരക്കുടങ്ങളെ കാണാത്ത അസൂയ കൊണ്ട് പറയുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കല്ല്..)
അപ്പോഴേക്കും വെല്ലത്തിന് ഈച്ച പറ്റിയത് പോലെ കുറേ നാട്ടുകാര്‍ അവന്റെ ചുറ്റും കൂടി. പലരും അവനെ കുറേ കാലത്തിനു ശേഷം അന്നാണ് കാണുന്നത്. കണ്ടയുടനെ "ഡാ സുഖമല്ലേ..” എന്നതിന് പകരം "ഡാ ഒന്നുമില്ലേ.." എന്നു മാത്രമാണ് നല്ലവരായ ആ നാട്ടുകാര്‍ ചോദിച്ചത്. ഒക്കെ ശരിയാക്കാമെന്ന് പറഞ്ഞ് അവന്‍ പോയി. ഞങ്ങള്‍ ഫ്ലവര്‍ഷോ നോക്കി നിന്നു. കുറച്ച് കഴിഞ്ഞ് അവന്‍ ഞങ്ങള്‍-തീര്‍ത്ഥാടകരേയും (തീര്‍ഥം തേടുന്നവര്‍) കൂട്ടി കല്യാണ വീട്ടില്‍ നിന്നും പുറത്തേക്ക് നടന്നു. കല്യാണ പെണ്ണിനെയും വീട്ടുകാരെയുമൊക്കെ പരിചയപ്പെട്ടില്ലല്ലോ എന്ന് അപ്പോഴാണ് ഓര്‍മ്മിച്ചത്. അത് കുഴപ്പമില്ല പിന്നെ ആവാമെന്നു അവന്‍ പറഞ്ഞു. തിരിച്ച് വരുമ്പോള്‍ സംസാരിക്കാന്‍ പറ്റുന്ന കോലത്തിലായിരിക്കുമോ എന്തോ എന്നാണ് ഞാന്‍ ആലോചിച്ചത്.
ഇരുട്ടിലൂടെ കുറച്ച് ദൂരം നടന്ന് ചെറിയൊരു വീടിന്റെ അടുക്കള ഭാഗത്തെത്തി. പ്രതീക്ഷിച്ചതിന് വിപരീതമായി ലേഡീസ് ആരുമുണ്ടായിരുന്നില്ല. അടുക്കള വരാന്തയുടെ അരമതിലിലെ അമ്മിക്കല്ലിന്റെയടുത്ത് ഞങ്ങളെയും കാത്ത് രണ്ട് വോഡ്കാ ഫുള്‍യൌവനങ്ങള്‍ പുഞ്ചിരിയോടെ കുത്തിയിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടയുടനെ എല്ലാവരുടെയും മുഖം കപ്പല്‍ കണ്ട സോമാലിയന്‍ കൊള്ളക്കാരുടേത് പോലെ തെളിഞ്ഞു. എത്രയും വേഗം തുടങ്ങിയാല്‍ അത്രയും പെട്ടെന്ന് കിക്ക് ആവും എന്നു പറഞ്ഞ് ബിജു വോഡ്കയില്‍ നാരങ്ങനീരും വെള്ളവും ചേര്‍ത്ത് വിതരണം ചെയ്തു. അതിനിടയില്‍ ഞങ്ങളെ അവര്‍ക്കൊക്കെ പരിചയപ്പെടുത്തി. കുറ്റം പറയരുതല്ലോ. നല്ല കൃത്യമായ സെര്‍വ്വിങ്ങ്. വളയര്‍പ്പാനെ (ശംഖുവരയന്‍ പാമ്പ്) വളയിടാന്‍ പഠിപ്പിക്കേണ്ടല്ലോ.
കിട്ടേണ്ട താമസം എല്ലാവരും രണ്ട് റൌണ്ട് വെടിവെപ്പ് നടത്തി. മദ്യമാപിനി അനങ്ങിത്തുടങ്ങി. മണ്‍പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാ മതിയല്ലോ. സിവിലും നല്ല പെര്‍ഫോര്‍മന്‍സായിരുന്നു. ഞങ്ങള്‍ക്ക് ഒഴിക്കുന്നതിന്റെ ഇടയില്‍ ബിജുവും നന്നായി വീശുന്നുണ്ട്. അടിക്കുന്നവനില്ലെങ്കിലും ഒഴിക്കുന്നവന്‍ ഔചിത്യം പാലിക്കണമെന്ന കാര്യം അവന്‍ ഓര്‍ത്തില്ല. ബിജു പ്രൊമോട്ട് ആയി അയ്യപ്പബിജു ആയി. ബോഡി വെയ്റ്റ് താങ്ങാന്‍ കാലുകള്‍ക്ക് പുറമെ കൈകളുടെ സപ്പോര്‍ട്ട് കൂടി വേണ്ടി വരുമെന്ന് തോന്നി.
പോളിങ്ങ് മൂന്നാം ഘട്ടത്തിലേക്ക് കടന്നു. എന്റെ ഊഴം എത്തി. അവന്‍ എന്റെ ഗ്ലാസ്സില്‍ പെഗ് ഒഴിച്ചതും കറന്റ് പോയി. അല്ലെങ്കിലും എന്റെ ടൈം ബെസ്റ്റ് ടൈം ആണല്ലോ.
"നാരങ്ങ എവിടെ...?" ബിജു ചോദിച്ചു.
"ആ അരമതിലിലുണ്ട്" ആരോ പറഞ്ഞു. ബിജു ഇരുട്ടത്ത് തപ്പി നാരങ്ങ എടുത്ത് പിഴിഞ്ഞു. "ഇത് തോട്ടയാക്കീറ്റില്ലേ..? നീരു വരുന്നില്ലല്ലോ" അവന്‍ ആടിക്കൊണ്ട് പറഞ്ഞു. "ഇന്നാ.. ഇത് കൊണ്ട് ആക്കിക്കോ.." ഞാന്‍ ബൈക്കിന്റെ കീ കൊടുത്തു. അവനത് കൊണ്ട് ഹോള്‍സാക്കി ഗ്ലാസ്സില്‍ പിഴിയാന്‍ തുടങ്ങി.
"നാരങ്ങ കൂടിയാലും വോഡ്ക കുറക്കണ്ട.." ഞാന്‍ പറഞ്ഞു.
അവന്‍ വെള്ളമൊഴിച്ച് ഗ്ലാസ്സ് എനിക്ക് തന്നു. ഞാനത് ഒറ്റ വലിക്ക് നാവിന്റെ പടിഞ്ഞാറേ നടയിലേക്ക് തട്ടി. ഇമ്മാതിരി സാധനങ്ങള്‍ സിപ്പ് ചെയ്ത് പ്രൊഡക്ഷന്‍ ലേറ്റാക്കാതെ ഫാക്റ്ററിയിലേക്ക് നേരിട്ടയക്കുന്നതാണ് എന്റെയൊരു രീതി.
"എന്തോ ടേസ്റ്റ് വ്യത്യാസം പോലെ.." ഗ്ലാസ്സ് താഴെ വെച്ച് ഞാന്‍ പറഞ്ഞു.
"നീ ഫിറ്റ് ആയതോണ്ടാഡാ.." ബിജു പറഞ്ഞു.
"ഫുഡ് ഇല്ലാഞ്ഞിട്ടായിരിക്കും… ആ ടച്ചിങ്ങ്സെടുത്ത് നാക്കിന്റെ മര്‍മ്മത്തില്‍ വെക്ക്…" ഏതോ നല്ല ശമരിയാക്കാരന്‍ പറഞ്ഞു.
അപ്പോഴേക്കും കറന്റ് വന്നു. മിക്സ്ച്ചര്‍ എടുക്കാന്‍ കൈ നീട്ടിയപ്പോഴാണ് ആ നെഞ്ചുളുക്കുന്ന കാഴ്ച്ച കണ്ടത്. കുപ്പിയുടെയും നാരങ്ങയുടേയും അടുത്ത്... പോളോ മുട്ടായി പോലെ തുളയുമായി... ഒരു ചൊറിത്തവള ചത്തു മലര്‍ന്ന് കിടക്കുന്നു...
നാട്ടില്‍ വന്നാല്‍ കാണണം കൂടണം എന്ന് ചാറ്റ് ചെയ്യുമ്പോള്‍ അവനെപ്പോഴും പറയാറുണ്ട്. കണ്ടില്ലെങ്കിലും കൂടിയാ മതി എന്നേ എനിക്കുള്ളു. നെറ്റില്‍ കാണുമ്പോള്‍ നാട്ടിലെത്തിയാല്‍ നമുക്ക് അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ എല്ലാരും പറയും. പക്ഷേ, നാട്ടില്‍ വന്ന് സാരിത്തുമ്പില്‍ എന്‍ഗേജ്ഡ് ആയാല്‍ പിന്നെ വിളിയും തെളിയും ഒന്നുമുണ്ടാവില്ല. അത് കൊണ്ട് അവന്റെ വര്‍ത്താനം ഞാനത്ര കാര്യമാക്കിയിരുന്നില്ല. എന്നാലും ‘കൂടണം’ എന്ന വാക്കിന്റെ മുന്നില്‍ മസില്‍ പിടിക്കാതിരിക്കുന്നതാണല്ലോ നല്ലത്. എപ്പോഴാ സ്റ്റൊമക്കിന്റെ ടൈം തെളിയുന്നതെന്ന് ആര്‍ക്കറിയാം. ഒരു എസ്റ്റാബ്ലിഷ്ഡ് ആയ കുടിയനല്ലെങ്കിലും മദ്യ ലോകത്തിനൊരു വാഗ്ദാനമായിരുന്നു ഞാന്‍. അതു കൊണ്ട് കൂടുമ്പോള്‍ ഗള്‍ഫ് നിലവാരം കീപ് ചെയ്യാന്‍ ഒരു ഷിവാസ് റീഗല്‍ കൊണ്ട് വരാന്‍ പറഞ്ഞു. പേരിലെ സ്ത്രൈണത കൊണ്ട് ഷിവാസ് റീഗൽ എനിക്കൊരു വീക്നെസ്സാണ്.
കല്യാണം കഴിക്കാത്തൊരു കന്യകനായത് കൊണ്ടായിരിക്കണം ബിജു നാട്ടില്‍ വന്നയുടനെ വിളിച്ചു. ഞായറാഴ്ച പെങ്ങളുടെ കല്യാണമാണെന്നും അതിന് തീര്‍ച്ചയായും വരണമെന്നും അന്നു ഷീവാസ് റീഗല്‍ പൊട്ടിക്കാമെന്നും പറഞ്ഞു. കാലി കീശയും തപ്പി ഇന്നത്തെ കുപ്പം (കുപ്പി + അപ്പം) എങ്ങനെ സംഘടിപ്പിക്കുമെന്നോര്‍ത്ത് ടെന്‍ഷനടിച്ചിരിക്കുന്ന എനിക്കും സുഹൃത്ത് പപ്പനും മാര്‍ച്ച് മാസത്തിലെ മഴ പോലെയായിരുന്നു ആ വിളി. ഫിറ്റ് കരിയറില്‍ ഷിറി കഴിച്ചിട്ടില്ലെന്ന ഒരു ദോഷം ഇതോടെ തീരുമെന്ന് ഞാന്‍ കരുതി. ഏഴ് മണിക്ക് ചെല്ലാനാണ് അവന്‍ പറഞ്ഞതെങ്കിലും ഞങ്ങള്‍ രണ്ടും അഞ്ച് മണിക്ക് തന്നെ സ്പോട്ടിലെത്തി. ഉസ്കൂള്‍ കുട്ടികള്‍ വരെ കഴിവ് തെളിയിക്കുന്ന കാലമാണ്. നമ്മളെങ്ങാനും ലേറ്റായത് കൊണ്ട് സാധനം കിട്ടാതെ പോകരുതല്ലോ. കുപ്പി മാടി മാടി വിളിക്കുമ്പോള്‍ പോകാന്‍ വൈകിയാല്‍ കുപ്പി കോപം കിട്ടും. അത് മദ്യപാനത്തിലെ എല്‍.ഐ.സി. പോളിസിയാണ്.
അഞ്ച് മണി മുതല്‍ കാത്ത് നിന്നിട്ടും അവന്റെ യാതോരു വിവരവുമില്ല. ആറര ആയപ്പോള്‍ ഉറുമ്പ് മുട്ടയും കൊണ്ട് വരുന്നത് പോലെ ഒരു ബൈക്ക് അവനെയും കൊണ്ട് വന്നു. പ്രൊഫൈലില്‍ കാണുന്നത്ര വൃത്തികേടൊന്നുമില്ലായിരുന്നു നേരില്‍ കാണാന്‍. ഒരു പ്രോബ്ലമുള്ളത് എന്താണെന്ന് വെച്ചാല്‍ ബൈക്കോടിക്കുമ്പോ കയറു കൊണ്ട് അവനെ ബൈക്കില്‍ കെട്ടി വെക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ ചിലപ്പോള്‍ കാറ്റു പിടിച്ച് അറബിക്കടലില്‍ എത്തിപ്പോകും. അമ്മാതിരി ബോഡി ഷെയ്പ്പ്.
"നീ എവിടെയാ ഇഷ്ടാ ഇത്ര നേരവും..?" ഞാന്‍ ചോദിച്ചു.
"ഹോ.. ഒന്നും പറയണ്ടഡാ, ഞാന്‍ സിവിലില്‍ സാധനം വാങ്ങിക്കാന്‍ പോയതാ.. ആട മരണത്തിരക്ക്.. "
"അപ്പോ നീ ഷിറി കൊണ്ടു തരുമെന്ന് പറഞ്ഞിട്ട്.."
"നിനക്ക് കാറ്റുണ്ടോ? അതൊക്കെ വെറുതെ പറഞ്ഞതല്ലേ... നക്കി എന്നിറ്റല്ലേ പുട്ട് ചുടല്‍..? വേണേല്‍ ഇതും കുടിച്ചിട്ട് പോടാ.."
അപ്പോ അത് ശരി. സിവിലിലെ കൂതറ സാധനം കുടിക്കാനായിരുന്നല്ലേ ഇത്രയും ദൂരത്ത് നിന്നും വന്നത്..? മനസ്സില്‍ പൊട്ടിയത് ലഡുവല്ല, പാവമൊരു കന്യകയായ ഷിവാസ് റീഗലിന്റെ ബോട്ടിലായിരുന്നു. ഗള്‍ഫിനെപറ്റി പറയാറുണ്ടല്ലോ, പണ്ടത്തെ ഗള്‍ഫൊന്നുമല്ല ഇപ്പോള്‍ എന്ന്. പണ്ടത്തെ ഗള്‍ഫുകാരുമല്ല ഇപ്പോള്‍. അതാ ശരി.
അതാണെങ്കില്‍ അത്. ഇത്രയുമായ സ്ഥിതിക്ക് തിരിച്ച് പോകുന്നത് ശരിയല്ലല്ലോ. അല്ലെങ്കിലും സിവില്‍ സ്നേഹം സര്‍വ്വ സ്നേഹാല്‍ മഹത്തരം എന്നല്ലേ കവി വാക്യം. പോരാത്തതിന് ഞാന്‍ ‘വന്ന വഴി’ മറക്കുന്നവനുമല്ല. എന്നൊക്കെ പറഞ്ഞ് ഷിവാസ് റീഗലിനെയും ധ്യാനിച്ചിരിക്കുന്ന എന്റെ പിഞ്ച് മനസ്സിനെ ആശ്വസിപ്പിച്ച് ഞങ്ങള്‍ കല്യാണ വീട്ടിലെത്തി. കല്യാണ വീടെന്നല്ല നാലാള് കൂടുന്നിടത്ത് എവിടെ പോയാലും നമ്മളൊക്കെ എന്തെങ്കിലും കളര്‍ സെന്‍സുണ്ടോ എന്നല്ലേ നോക്കുക. ഇവിടെ ഫ്ലവര്‍ഷോ പോലെയായിരുന്നു. എങ്ങോട്ട് നോക്കിയാലും ലവണ തൈലത്തിന്റെ ബോട്ടില്‍ പോലത്തെ പതിനെട്ടുകാരികള്‍, A1 SKC പോലത്തെ മുപ്പത്കാരികള്‍. ഏതില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യണമെന്നൊരു കണ്‍ഫ്യൂഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. ഇത്രയും നല്ല നാട്ടുകാരികളുണ്ടെങ്കില്‍ ആരെങ്കിലും ഗള്‍ഫില്‍ പോകുമോ? രാവിലെ ബസ് സ്റ്റോപ്പില്‍ പോയി നാലഞ്ച് പെണ്‍പിള്ളേരെ കോളേജിലേക്ക് ബസ്സ് കയറ്റി വിട്ടാല്‍ എല്ലാ വിഷമങ്ങളും ഇല്ലാതാവില്ലേ..? ആ ഒരു സന്തോഷം ഏതെങ്കിലും ഫിലിപ്പൈന്‍ ലെബനീസ് ബൊമ്മകളെ കണ്ടാല്‍ കിട്ടുമോ? (ഫിലി, ലെനി ചക്കരക്കുടങ്ങളെ കാണാത്ത അസൂയ കൊണ്ട് പറയുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കല്ല്..)
അപ്പോഴേക്കും വെല്ലത്തിന് ഈച്ച പറ്റിയത് പോലെ കുറേ നാട്ടുകാര്‍ അവന്റെ ചുറ്റും കൂടി. പലരും അവനെ കുറേ കാലത്തിനു ശേഷം അന്നാണ് കാണുന്നത്. കണ്ടയുടനെ "ഡാ സുഖമല്ലേ..” എന്നതിന് പകരം "ഡാ ഒന്നുമില്ലേ.." എന്നു മാത്രമാണ് നല്ലവരായ ആ നാട്ടുകാര്‍ ചോദിച്ചത്. ഒക്കെ ശരിയാക്കാമെന്ന് പറഞ്ഞ് അവന്‍ പോയി. ഞങ്ങള്‍ ഫ്ലവര്‍ഷോ നോക്കി നിന്നു. കുറച്ച് കഴിഞ്ഞ് അവന്‍ ഞങ്ങള്‍-തീര്‍ത്ഥാടകരേയും (തീര്‍ഥം തേടുന്നവര്‍) കൂട്ടി കല്യാണ വീട്ടില്‍ നിന്നും പുറത്തേക്ക് നടന്നു. കല്യാണ പെണ്ണിനെയും വീട്ടുകാരെയുമൊക്കെ പരിചയപ്പെട്ടില്ലല്ലോ എന്ന് അപ്പോഴാണ് ഓര്‍മ്മിച്ചത്. അത് കുഴപ്പമില്ല പിന്നെ ആവാമെന്നു അവന്‍ പറഞ്ഞു. തിരിച്ച് വരുമ്പോള്‍ സംസാരിക്കാന്‍ പറ്റുന്ന കോലത്തിലായിരിക്കുമോ എന്തോ എന്നാണ് ഞാന്‍ ആലോചിച്ചത്.
ഇരുട്ടിലൂടെ കുറച്ച് ദൂരം നടന്ന് ചെറിയൊരു വീടിന്റെ അടുക്കള ഭാഗത്തെത്തി. പ്രതീക്ഷിച്ചതിന് വിപരീതമായി ലേഡീസ് ആരുമുണ്ടായിരുന്നില്ല. അടുക്കള വരാന്തയുടെ അരമതിലിലെ അമ്മിക്കല്ലിന്റെയടുത്ത് ഞങ്ങളെയും കാത്ത് രണ്ട് വോഡ്കാ ഫുള്‍യൌവനങ്ങള്‍ പുഞ്ചിരിയോടെ കുത്തിയിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടയുടനെ എല്ലാവരുടെയും മുഖം കപ്പല്‍ കണ്ട സോമാലിയന്‍ കൊള്ളക്കാരുടേത് പോലെ തെളിഞ്ഞു. എത്രയും വേഗം തുടങ്ങിയാല്‍ അത്രയും പെട്ടെന്ന് കിക്ക് ആവും എന്നു പറഞ്ഞ് ബിജു വോഡ്കയില്‍ നാരങ്ങനീരും വെള്ളവും ചേര്‍ത്ത് വിതരണം ചെയ്തു. അതിനിടയില്‍ ഞങ്ങളെ അവര്‍ക്കൊക്കെ പരിചയപ്പെടുത്തി. കുറ്റം പറയരുതല്ലോ. നല്ല കൃത്യമായ സെര്‍വ്വിങ്ങ്. വളയര്‍പ്പാനെ (ശംഖുവരയന്‍ പാമ്പ്) വളയിടാന്‍ പഠിപ്പിക്കേണ്ടല്ലോ.
കിട്ടേണ്ട താമസം എല്ലാവരും രണ്ട് റൌണ്ട് വെടിവെപ്പ് നടത്തി. മദ്യമാപിനി അനങ്ങിത്തുടങ്ങി. മണ്‍പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാ മതിയല്ലോ. സിവിലും നല്ല പെര്‍ഫോര്‍മന്‍സായിരുന്നു. ഞങ്ങള്‍ക്ക് ഒഴിക്കുന്നതിന്റെ ഇടയില്‍ ബിജുവും നന്നായി വീശുന്നുണ്ട്. അടിക്കുന്നവനില്ലെങ്കിലും ഒഴിക്കുന്നവന്‍ ഔചിത്യം പാലിക്കണമെന്ന കാര്യം അവന്‍ ഓര്‍ത്തില്ല. ബിജു പ്രൊമോട്ട് ആയി അയ്യപ്പബിജു ആയി. ബോഡി വെയ്റ്റ് താങ്ങാന്‍ കാലുകള്‍ക്ക് പുറമെ കൈകളുടെ സപ്പോര്‍ട്ട് കൂടി വേണ്ടി വരുമെന്ന് തോന്നി.
പോളിങ്ങ് മൂന്നാം ഘട്ടത്തിലേക്ക് കടന്നു. എന്റെ ഊഴം എത്തി. അവന്‍ എന്റെ ഗ്ലാസ്സില്‍ പെഗ് ഒഴിച്ചതും കറന്റ് പോയി. അല്ലെങ്കിലും എന്റെ ടൈം ബെസ്റ്റ് ടൈം ആണല്ലോ.
"നാരങ്ങ എവിടെ...?" ബിജു ചോദിച്ചു.
"ആ അരമതിലിലുണ്ട്" ആരോ പറഞ്ഞു. ബിജു ഇരുട്ടത്ത് തപ്പി നാരങ്ങ എടുത്ത് പിഴിഞ്ഞു. "ഇത് തോട്ടയാക്കീറ്റില്ലേ..? നീരു വരുന്നില്ലല്ലോ" അവന്‍ ആടിക്കൊണ്ട് പറഞ്ഞു. "ഇന്നാ.. ഇത് കൊണ്ട് ആക്കിക്കോ.." ഞാന്‍ ബൈക്കിന്റെ കീ കൊടുത്തു. അവനത് കൊണ്ട് ഹോള്‍സാക്കി ഗ്ലാസ്സില്‍ പിഴിയാന്‍ തുടങ്ങി.
"നാരങ്ങ കൂടിയാലും വോഡ്ക കുറക്കണ്ട.." ഞാന്‍ പറഞ്ഞു.
അവന്‍ വെള്ളമൊഴിച്ച് ഗ്ലാസ്സ് എനിക്ക് തന്നു. ഞാനത് ഒറ്റ വലിക്ക് നാവിന്റെ പടിഞ്ഞാറേ നടയിലേക്ക് തട്ടി. ഇമ്മാതിരി സാധനങ്ങള്‍ സിപ്പ് ചെയ്ത് പ്രൊഡക്ഷന്‍ ലേറ്റാക്കാതെ ഫാക്റ്ററിയിലേക്ക് നേരിട്ടയക്കുന്നതാണ് എന്റെയൊരു രീതി.
"എന്തോ ടേസ്റ്റ് വ്യത്യാസം പോലെ.." ഗ്ലാസ്സ് താഴെ വെച്ച് ഞാന്‍ പറഞ്ഞു.
"നീ ഫിറ്റ് ആയതോണ്ടാഡാ.." ബിജു പറഞ്ഞു.
"ഫുഡ് ഇല്ലാഞ്ഞിട്ടായിരിക്കും… ആ ടച്ചിങ്ങ്സെടുത്ത് നാക്കിന്റെ മര്‍മ്മത്തില്‍ വെക്ക്…" ഏതോ നല്ല ശമരിയാക്കാരന്‍ പറഞ്ഞു.
അപ്പോഴേക്കും കറന്റ് വന്നു. മിക്സ്ച്ചര്‍ എടുക്കാന്‍ കൈ നീട്ടിയപ്പോഴാണ് ആ നെഞ്ചുളുക്കുന്ന കാഴ്ച്ച കണ്ടത്. കുപ്പിയുടെയും നാരങ്ങയുടേയും അടുത്ത്... പോളോ മുട്ടായി പോലെ തുളയുമായി... ഒരു ചൊറിത്തവള ചത്തു മലര്‍ന്ന് കിടക്കുന്നു...