പത്ത് കൊല്ലം മുൻപ്, ഒരു ബോൺസായി പെണ്ണ് ടാറ്റാ.. ബൈ ബൈ.. പറഞ്ഞ് പോയപ്പോൾ ഉത്ഭവിച്ച അതിഭീകരമായ ഫീലിങ്ങ്‌സിൽ നിന്നും രക്ഷപ്പെടാനാണ് ഞാൻ ആദ്യമായി ബിയർ കഴിച്ച് ലോകത്തിലെ കോടാനുകോടി മദ്യപാനികളിൽ എളിയ ഒരു മെംബറായത്.
കൂട്ടിക്കൊണ്ട് പോയി വാങ്ങിത്തന്ന് കുടിക്കെടാ.. കുടിക്ക്.. എന്ന് പറഞ്ഞ് ഊട്ടിയൊഴിച്ച് തരാൻ സുഹൃത്തുക്കളൊന്നും ഒപ്പം ഉണ്ടായിരുന്നില്ല. പ്രണയം പോലെ മദ്യവും ഏകാന്തതയിലാണ് പൂർണ്ണമായി അനുഭവിക്കാൻ കഴിയുക എന്നാണെന്റെ വിശ്വാസം. പരിചയമുള്ളവർ ആരുമുണ്ടാവില്ലെന്ന പ്രതീക്ഷയിൽ, ഇനി അഥവാ ഉണ്ടെങ്കിലും ജീവിതത്തേക്കാൾ വലുതല്ലല്ലോ മാനം എന്ന പുതിയ കണ്ടുപിടുത്തത്തിൽ നിന്നു കിട്ടിയ ധൈര്യത്തിന്റെ സപ്പോർട്ടിൽ ഇടം വലം നോക്കാതെ കണ്ണിലാദ്യം കണ്ടൊരു ബാറിൽ കയറി. ഒരു ഉത്സവപ്പറമ്പ് പോലെ നിറയെ ആൾക്കൂട്ടം. പോയി ഒരു മൂലയ്ക്ക് കാലിയായി കിടന്നൊരു സീറ്റിലിരുന്നു. സപ്ലയർ വന്നപ്പോൾ ബീയറിന് ഓർഡർ കൊടുത്തു. അയാൾ കുറേ പേരുകൾ പറഞ്ഞു. അതിൽ കേട്ട് പരിചയമുണ്ടായിരുന്ന കല്യാണിയെ ഞാൻ സെലക്ട് ചെയ്തു. ഓർമ്മിക്കാൻ എളുപ്പവും നൊസ്റ്റാൾജിക്കുമായ ഇമ്മാതിരി പേരിട്ടതിന് മല്യമൊതലാളിയെ സമ്മതിക്കണം.
ബിയറും ഒരു പ്ലേറ്റിൽ അച്ചാറുമായി സപ്ലയർ തിരികെ വന്നു. അച്ചാർ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്തതിനാൽ അത് മേശയുടെ മൂലയിലേക്ക് ഉന്തി. കള്ളി ഡിസൈനിലുള്ള ഗ്ലാസ്സ് പിസ ഗോപുരം പോലെ ചെരിച്ച് ബീയർ അതിലൊഴിച്ച് ആ നല്ല മനുഷ്യൻ പോയി. നരച്ച കളറിൽ നിറയെ പോറലുകൾ വീണ ബീയർ കുപ്പി കണ്ടപ്പോൾ മരിച്ച് സ്വർഗത്തിൽ പോയ എന്റെ അച്ഛമ്മയെ ഓർത്തു പോയി. വയസ്സായി മുടി നരച്ച് മേല് നിറയെ ചുളിവുകൾ വീണ അവരുടെ പേരും കല്യാണി എന്നായിരുന്നു.
അച്ഛമ്മയെ പെട്ടെന്ന് തന്നെ മറന്ന്, ഗ്ലാസ്സ് എടുത്ത് ഐസ്‌ക്രീം പോലത്തെ പത ഊതിയകറ്റി വിരൽ കൊണ്ട് മൂന്ന് തുള്ളി തെറിപ്പിച്ച് പറശ്ശിനി മുത്തപ്പന് വീത്ത് കൊടുത്ത ശേഷം ബീയറിനെ ഉമ്മ വെച്ചു. വിചാരിച്ചത് പോലെ കുടിക്കാൻ അത്ര ടേസ്റ്റുണ്ടായിരുന്നില്ല. നല്ല ചവർപ്പും, നാവും പല്ലും വേദനിപ്പിക്കുന്ന തണുപ്പും. പറ്റുന്ന കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ പിന്നെ റിവേഴ്സിടുന്ന പരിപാടിയില്ലാത്തതിനാൽ കണ്ണും നാവും പൂട്ടി ആഞ്ഞ് വലിച്ച് പകുതിയോളം തീർത്തു. മുള്ളാണി വിഴുങ്ങിയത് പോലെ തൊണ്ടയിലെന്തൊക്കെയോ കുത്തിപ്പറിച്ച് കടന്നു പോയി. വായും നാവുമൊക്കെ തരിച്ചു. ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ കുടിക്കുന്നവരെ സമ്മതിക്കണം. ചുറ്റുമുള്ള മേശകളിൽ എസ്റ്റാബ്ലിഷ്ഡായ കഴിവുള്ള കുടിയൻമാർ ഇരുന്ന് കഥകൾ പറയുന്നു, പിന്നേം പിന്നേം ഒഴിച്ചൊഴിച്ച് കഴിക്കുന്നു, പുക വലിക്കുന്നു, ചെറിയ കാര്യങ്ങൾ വലുതാക്കി പറയുന്നു. ഒരു എൽ.പി.സ്കൂളിൽ പോയത് പോലെ ഫുൾ ബഹളം. ഇത്രയും സന്തോഷമുള്ള മുഖങ്ങൾ വേറൊരിടത്തും അത് വരെ കണ്ടിട്ടില്ല.
ചവർപ്പ് കാരണം ഒഴിവാക്കി പോയാലോ എന്ന് തോന്നിയെങ്കിലും ഡിഗ്രിക്ക് ഒരു പേപ്പർ എക്കണോമിക്സ് പഠിച്ചതിനാൽ ഒന്നൂടെ ട്രൈ ചെയ്യാമെന്ന് ഉറപ്പിച്ചു. ബാക്കി പകുതി കൂടി കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ വലിച്ച് കുടിച്ച് തീർത്ത് ഗ്ലാസ്സ് മേശയിൽ വെച്ചു. കുടിച്ചതും വയറിലുള്ളതെല്ലാം കൂടി റിട്ടേൺ വരുന്നത് പോലെ തോന്നി. വായിൽ കയ്പ്പും ചവർപ്പും. എന്തെങ്കിലും തിന്നണമെന്ന് ആഗ്രഹം തോന്നി. മൂലയിലേക്ക് മാറ്റിയ അച്ചാർ വിരലു കൊണ്ട് തൊട്ട് നാവിന്റെ സെന്റർ കോർട്ടിൽ വെച്ച് അകത്തേക്ക് വലിച്ചെടുത്ത് നാവ് കൊണ്ട് ‘ശ്… ടപ്പ്..’ എന്ന ഒച്ചയിട്ടു. അപ്പോൾ ആ ചവർപ്പൊക്കെ പോയി. രണ്ട് മൂന്ന് പ്രാവശ്യം കൂടി ചെയ്തപ്പോൾ നല്ല സുഖം തോന്നി. കൺപോളകൾ അടഞ്ഞ് ബോഡി വെയ്റ്റൊക്കെ കുറഞ്ഞു. ചുറ്റുമുള്ള ഒച്ചപ്പാടൊക്കെ ഇല്ലാതായി. അവിടെ എത്താൻ കാരണമായ വഞ്ചകിയുടെ മോന്തയും പേരും പോലും മറന്നു പോയി. വെറും ഒരൊറ്റ ഗ്ലാസ്സിൽ തീർക്കാവുന്ന പ്രശ്നത്തിനല്ലേ വെറുതെ ടെൻഷനടിച്ചതെന്നോർത്ത് എനിക്ക് കണ്ടമാനം ചമ്മലായിപ്പോയി. ഇത്രയും മാനസികോല്ലാസവും ധൈര്യവും കോൺഫിഡൻസും തരുന്ന സാധനം കണ്ട് പിടിച്ചവർക്ക് സ്തുതി, സ്തോത്രം, സമാധാനം…!
വളരെ ഈസിയായിട്ടാണ് കുപ്പിയിൽ ബാക്കിയുള്ള ഒന്നര ഗ്ലാസ്സ് തീർത്തതും അച്ചാർ പ്ലേറ്റ് കണ്ണാടി പോലെയാക്കിയതും. ഈ അച്ചാറൊക്കെ കണ്ടു പിടിച്ചയാളെ സമ്മതിക്കണം. നാവിൽ നവരസങ്ങളല്ലേ പൊട്ടി വിരിയുന്നത്. ഭക്ഷണത്തിന്റെയൊക്കെ രുചി ശരിയായി അറിയണമെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് കഴിക്കണം.
നാട്ടുകാരും വീട്ടുകാരുമറിഞ്ഞ് ഗംഭീരമായി വാളു വെച്ച് നടത്തേണ്ടിയിരുന്ന കള്ളുകുടി അങ്ങനെ ആരുമറിയാതെ തനിച്ച് ഉദ്ഘാടനം ചെയ്ത് തല പൊക്കിപ്പിടിച്ച് അഭിമാന പുളകിതനായി പുറത്തിറങ്ങി. ടൌൺ മുഴുവൻ വെർച്വൽ ടൂർ പോലെ എന്റെ രണ്ട് സൈഡിലൂടെയും ഒഴുകി നീങ്ങുന്നു. വിചാരിച്ചിടത്തേക്കല്ല, കാലുകൾ കൊണ്ട് പോകുന്നത്. മതിലിന്റെയോ കൈവരിയുടേയോ സഹായമില്ലാതെ നടക്കാൻ പറ്റുന്നില്ല. ഈ കോലത്തിൽ വീട്ടിലേക്ക് പോയാൽ അത് അവസാനത്തെ പോക്കായിരിക്കും. അതു കൊണ്ട് ഏതെങ്കിലും സിനിമക്ക് കയറി സമയം കളയാമെന്ന് വിചാരിച്ച് ഓട്ടോ പിടിച്ച് അങ്ങോട്ടേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ നാട്ടിലുള്ള രവിയും പുഷ്കരനും ക്യൂവിലുണ്ട്. പഹയൻമാർക്ക് പിടി കൊടുക്കുന്നതിലും നല്ലത് ടി.വി.ചാനലിൽ ലൈവ് വരുന്നതാണ്. അവൻമാർ കാണാതിരിക്കാൻ ക്യൂവിന്റെ പിറകിൽ മറഞ്ഞ് നിന്നു. ടിക്കറ്റെടുത്തയുടൻ രണ്ടും ടാക്കീസിലേക്ക് ഓടി. പടം തുടങ്ങാനൊന്നുമായിട്ടില്ല, എന്നാലും ആക്രാന്തം രണ്ടിന്റെയും കൂടെപ്പിറപ്പാണ്. ഞാൻ ടിക്കറ്റെടുത്ത് കയറി അവൻമാർ കാണാതെ ആരുമില്ലാത്ത ഒരിടത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് സാമദ്രോഹികളും എന്തോ നിധി കണ്ടു പിടിച്ച മാതിരി ചിരിച്ച് കൊണ്ട് വന്ന് ഇടത്തും വലത്തുമായി വന്നിരുന്നു. ഇനി മാറാനും പറ്റില്ല. അത് കൊണ്ട് രണ്ടിന്റെയും കത്തി സഹിച്ചിരുന്നു.
ടാക്കീസിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അലമ്പ് ആൾക്കാരും കച്ചറ ടീമും ഒച്ചപ്പാടുമൊന്നുമില്ല. ഡീസന്റായ ഫാമിലികളും മര്യാദക്കാരായ ആളുകളും മാത്രം. പടം തുടങ്ങിയ അൽപ്പം കഴിഞ്ഞ് ചുരിദാറിട്ടൊരു യുവതിയും അവരുടെ ഭർത്താവാണെന്ന് ഡൌട്ടില്ലാതെ പറയാവുന്നൊരാളും രണ്ട് മക്കളും വന്ന് ഞങ്ങളുടെ മുന്നിലെ സീറ്റിലിരുന്നു.
ഒരു കുപ്പി ബിയറേ കഴിച്ചിരുന്നുള്ളൂ എങ്കിലും കന്നി മദ്യത്തിന്റെ ഇംപാക്റ്റ് വളരെ വലുതായിരുന്നു. അത്രയ്ക്കും സുഖം അതിന് മുൻപ് അനുഭവിച്ചിരുന്നില്ല. നിശബ്ദമായ എ.സി.തിയേറ്റർ, കമന്റും കൂക്കുവിളികളും അട്ടഹാസവുമില്ലാത്ത ഓഡിയൻസ്, തമാശകളുമായി കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ സീറ്റിൽ ചാരിയിരുന്ന് കുത്തനെ വെച്ച് തരിച്ച കാലുകളെടുത്ത് മുന്നിലെ സീറ്റിൽ വെച്ചു. മുന്നിലിരിക്കുന്നവന്റെ ചുമലോളം കാൽ വെച്ച് ചാരിയിരുന്ന് സിനിമ കാണുന്നതാണ് പരമ്പരാഗതമായ ഫിലിം വ്യൂ പോയന്റ്.
അതു വരെ യാതൊരു കുഴപ്പവുമില്ലായിരുന്നു. നമ്മൾടെ ഉള്ളിലും വയറിലും ഫുൾ നിഷ്കളങ്കതയല്ലാതെ, ദൈവത്താണെ സത്യം യാതോരു വേണ്ടാതീനവും ഉണ്ടായിരുന്നില്ല. പക്ഷേ, എത്ര ഡീസന്റായാലും എന്തെങ്കിലും കിട്ടാൻ നമുക്ക് ഫിക്സ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ അത് നമ്മക്ക് തന്നെ കിട്ടുമല്ലോ. ഒരു കോമഡി സീൻ കണ്ട് പൊട്ടിച്ചിരിച്ചപ്പോൾ കസേരയുടെ മിനുസം കാരണം കാലു വഴുതിപ്പോയി. നിലത്ത് വീണ് വേദനിക്കാതിരിക്കാൻ പെട്ടെന്ന് കാലമർത്തി. കസേരയുടെ ഗ്യാപ്പിന്റെ ഇടയിലെത്തി സേഫായി കാല് നിന്നു. ആ ഗ്യാപ്പ് വളരെ സോഫ്റ്റായിരുന്നു. ആ സോഫ്റ്റ് മുന്നിലെ ചുരിദാറിട്ട സുന്ദരിയുടെ ബാക്കുമായിരുന്നു. അപ്രതീക്ഷിതവും നിഷിദ്ധവുമായ സ്പർശനത്തിൽ അവൾ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി. ആ സ്പോട്ടിൽ പുകയായി മുകളിലേക്ക് പോയത് എന്റെ സ്വന്തം ആത്മാവായിരുന്നു.
“അളിയോ.. അളിയനാ പെണ്ണിനെ തോണ്ടി, അല്ലേ…!“ ക്ണാപ്പൻ പുഷ്കരന്റെ കമന്ററി കൂടിയായപ്പോൾ വയറിലെയും തൊണ്ടയിലെയും വെള്ളമൊക്കെ വറ്റിവരണ്ടു പോയി. ജീവിതത്തിൽ ആദ്യമായി ആ നിമിഷത്തിലായിരുന്നു ഭൂമി ജെ.സി.ബി.വെച്ച് തുരന്ന് താഴേക്ക് പോയെങ്കിലെന്നും ടാക്കീസ് ഇടിഞ്ഞ് പൊളിഞ്ഞ് വീണ് എല്ലാരും പണ്ടാരടങ്ങി പോട്ടേയെന്നും എനിക്ക് തോന്നിയത്..! പുളിവെള്ളമോ മോരോ കുടിക്കാതെ കുടിച്ചതെല്ലാം വാനിഷ്ഡായിപ്പോയി.
ഈയുലകത്തിലെ സകല കുഴപ്പങ്ങൾക്ക് പിറകിലും പെണ്ണുങ്ങളുണ്ടായിരിക്കുമെന്ന് പറയാറുണ്ടെകിലും, ഒരു സ്ത്രീയേയും സംശയത്തിന്റെ സ്പെയർ കൂടാതെ വിശ്വസിച്ച് സ്വയമർപ്പിച്ച് സ്നേഹിക്കരുതെന്ന് അനുഭവം പഠിപ്പിച്ചിട്ടുമുണ്ട് എന്നാലും,
അവാച്യവും അനർഗളവുമായ പ്രണയജ്വാലകളാൽ വിസ്മയിപ്പിക്കുന്നവളും, പൊൻവിളക്കെന്നും സർവ്വംസഹയെന്നും മഹാലക്ഷ്മിയെന്നും, മൌനം കൊണ്ട് കീർത്തനം പാടുന്നവളെന്നും അക്ഷയ സ്നേഹത്തിന്റെ കേദാരമെന്നും വാഴ്ത്തപ്പെടുന്ന സ്ത്രീ ജന്മത്തിന്റെ പ്രതിനിധിയേ, അപ്രവചനീയവും, വിസ്മയകരവുമായ ഈ ലോകക്രമത്തിൽ എന്നെങ്കിലും ഒരിക്കൽ ഇത് വഴി വന്നാൽ…
നികൃഷ്ടനും നിന്ദ്യനും അസംസ്കൃതനും ഭൂമിയിലെ ചപല ജന്മങ്ങളിൽ ഒരുവനുമായ ഈ നിസ്വന്റെ ഹൃദയത്തിൽ നിന്നുള്ള അളവറ്റ കൃതജ്ഞതാ പുഷ്പങ്ങൾ..!
സ്ത്രീക്ക് മാത്രം സാധിക്കുന്ന അത്യപൂർവ്വവും അനിർവചനീയവുമായ ക്ഷമാസ്ഫുരണങ്ങളാൽ നീയന്ന് ജ്വലിപ്പിച്ചത് സ്വയം അണച്ചേക്കുമായിരുന്ന ഒരു ജീവനായിരുന്നു.
കൂട്ടിക്കൊണ്ട് പോയി വാങ്ങിത്തന്ന് കുടിക്കെടാ.. കുടിക്ക്.. എന്ന് പറഞ്ഞ് ഊട്ടിയൊഴിച്ച് തരാൻ സുഹൃത്തുക്കളൊന്നും ഒപ്പം ഉണ്ടായിരുന്നില്ല. പ്രണയം പോലെ മദ്യവും ഏകാന്തതയിലാണ് പൂർണ്ണമായി അനുഭവിക്കാൻ കഴിയുക എന്നാണെന്റെ വിശ്വാസം. പരിചയമുള്ളവർ ആരുമുണ്ടാവില്ലെന്ന പ്രതീക്ഷയിൽ, ഇനി അഥവാ ഉണ്ടെങ്കിലും ജീവിതത്തേക്കാൾ വലുതല്ലല്ലോ മാനം എന്ന പുതിയ കണ്ടുപിടുത്തത്തിൽ നിന്നു കിട്ടിയ ധൈര്യത്തിന്റെ സപ്പോർട്ടിൽ ഇടം വലം നോക്കാതെ കണ്ണിലാദ്യം കണ്ടൊരു ബാറിൽ കയറി. ഒരു ഉത്സവപ്പറമ്പ് പോലെ നിറയെ ആൾക്കൂട്ടം. പോയി ഒരു മൂലയ്ക്ക് കാലിയായി കിടന്നൊരു സീറ്റിലിരുന്നു. സപ്ലയർ വന്നപ്പോൾ ബീയറിന് ഓർഡർ കൊടുത്തു. അയാൾ കുറേ പേരുകൾ പറഞ്ഞു. അതിൽ കേട്ട് പരിചയമുണ്ടായിരുന്ന കല്യാണിയെ ഞാൻ സെലക്ട് ചെയ്തു. ഓർമ്മിക്കാൻ എളുപ്പവും നൊസ്റ്റാൾജിക്കുമായ ഇമ്മാതിരി പേരിട്ടതിന് മല്യമൊതലാളിയെ സമ്മതിക്കണം.
ബിയറും ഒരു പ്ലേറ്റിൽ അച്ചാറുമായി സപ്ലയർ തിരികെ വന്നു. അച്ചാർ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്തതിനാൽ അത് മേശയുടെ മൂലയിലേക്ക് ഉന്തി. കള്ളി ഡിസൈനിലുള്ള ഗ്ലാസ്സ് പിസ ഗോപുരം പോലെ ചെരിച്ച് ബീയർ അതിലൊഴിച്ച് ആ നല്ല മനുഷ്യൻ പോയി. നരച്ച കളറിൽ നിറയെ പോറലുകൾ വീണ ബീയർ കുപ്പി കണ്ടപ്പോൾ മരിച്ച് സ്വർഗത്തിൽ പോയ എന്റെ അച്ഛമ്മയെ ഓർത്തു പോയി. വയസ്സായി മുടി നരച്ച് മേല് നിറയെ ചുളിവുകൾ വീണ അവരുടെ പേരും കല്യാണി എന്നായിരുന്നു.
അച്ഛമ്മയെ പെട്ടെന്ന് തന്നെ മറന്ന്, ഗ്ലാസ്സ് എടുത്ത് ഐസ്‌ക്രീം പോലത്തെ പത ഊതിയകറ്റി വിരൽ കൊണ്ട് മൂന്ന് തുള്ളി തെറിപ്പിച്ച് പറശ്ശിനി മുത്തപ്പന് വീത്ത് കൊടുത്ത ശേഷം ബീയറിനെ ഉമ്മ വെച്ചു. വിചാരിച്ചത് പോലെ കുടിക്കാൻ അത്ര ടേസ്റ്റുണ്ടായിരുന്നില്ല. നല്ല ചവർപ്പും, നാവും പല്ലും വേദനിപ്പിക്കുന്ന തണുപ്പും. പറ്റുന്ന കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ പിന്നെ റിവേഴ്സിടുന്ന പരിപാടിയില്ലാത്തതിനാൽ കണ്ണും നാവും പൂട്ടി ആഞ്ഞ് വലിച്ച് പകുതിയോളം തീർത്തു. മുള്ളാണി വിഴുങ്ങിയത് പോലെ തൊണ്ടയിലെന്തൊക്കെയോ കുത്തിപ്പറിച്ച് കടന്നു പോയി. വായും നാവുമൊക്കെ തരിച്ചു. ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ കുടിക്കുന്നവരെ സമ്മതിക്കണം. ചുറ്റുമുള്ള മേശകളിൽ എസ്റ്റാബ്ലിഷ്ഡായ കഴിവുള്ള കുടിയൻമാർ ഇരുന്ന് കഥകൾ പറയുന്നു, പിന്നേം പിന്നേം ഒഴിച്ചൊഴിച്ച് കഴിക്കുന്നു, പുക വലിക്കുന്നു, ചെറിയ കാര്യങ്ങൾ വലുതാക്കി പറയുന്നു. ഒരു എൽ.പി.സ്കൂളിൽ പോയത് പോലെ ഫുൾ ബഹളം. ഇത്രയും സന്തോഷമുള്ള മുഖങ്ങൾ വേറൊരിടത്തും അത് വരെ കണ്ടിട്ടില്ല.
ചവർപ്പ് കാരണം ഒഴിവാക്കി പോയാലോ എന്ന് തോന്നിയെങ്കിലും ഡിഗ്രിക്ക് ഒരു പേപ്പർ എക്കണോമിക്സ് പഠിച്ചതിനാൽ ഒന്നൂടെ ട്രൈ ചെയ്യാമെന്ന് ഉറപ്പിച്ചു. ബാക്കി പകുതി കൂടി കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ വലിച്ച് കുടിച്ച് തീർത്ത് ഗ്ലാസ്സ് മേശയിൽ വെച്ചു. കുടിച്ചതും വയറിലുള്ളതെല്ലാം കൂടി റിട്ടേൺ വരുന്നത് പോലെ തോന്നി. വായിൽ കയ്പ്പും ചവർപ്പും. എന്തെങ്കിലും തിന്നണമെന്ന് ആഗ്രഹം തോന്നി. മൂലയിലേക്ക് മാറ്റിയ അച്ചാർ വിരലു കൊണ്ട് തൊട്ട് നാവിന്റെ സെന്റർ കോർട്ടിൽ വെച്ച് അകത്തേക്ക് വലിച്ചെടുത്ത് നാവ് കൊണ്ട് ‘ശ്… ടപ്പ്..’ എന്ന ഒച്ചയിട്ടു. അപ്പോൾ ആ ചവർപ്പൊക്കെ പോയി. രണ്ട് മൂന്ന് പ്രാവശ്യം കൂടി ചെയ്തപ്പോൾ നല്ല സുഖം തോന്നി. കൺപോളകൾ അടഞ്ഞ് ബോഡി വെയ്റ്റൊക്കെ കുറഞ്ഞു. ചുറ്റുമുള്ള ഒച്ചപ്പാടൊക്കെ ഇല്ലാതായി. അവിടെ എത്താൻ കാരണമായ വഞ്ചകിയുടെ മോന്തയും പേരും പോലും മറന്നു പോയി. വെറും ഒരൊറ്റ ഗ്ലാസ്സിൽ തീർക്കാവുന്ന പ്രശ്നത്തിനല്ലേ വെറുതെ ടെൻഷനടിച്ചതെന്നോർത്ത് എനിക്ക് കണ്ടമാനം ചമ്മലായിപ്പോയി. ഇത്രയും മാനസികോല്ലാസവും ധൈര്യവും കോൺഫിഡൻസും തരുന്ന സാധനം കണ്ട് പിടിച്ചവർക്ക് സ്തുതി, സ്തോത്രം, സമാധാനം…!
വളരെ ഈസിയായിട്ടാണ് കുപ്പിയിൽ ബാക്കിയുള്ള ഒന്നര ഗ്ലാസ്സ് തീർത്തതും അച്ചാർ പ്ലേറ്റ് കണ്ണാടി പോലെയാക്കിയതും. ഈ അച്ചാറൊക്കെ കണ്ടു പിടിച്ചയാളെ സമ്മതിക്കണം. നാവിൽ നവരസങ്ങളല്ലേ പൊട്ടി വിരിയുന്നത്. ഭക്ഷണത്തിന്റെയൊക്കെ രുചി ശരിയായി അറിയണമെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് കഴിക്കണം.
നാട്ടുകാരും വീട്ടുകാരുമറിഞ്ഞ് ഗംഭീരമായി വാളു വെച്ച് നടത്തേണ്ടിയിരുന്ന കള്ളുകുടി അങ്ങനെ ആരുമറിയാതെ തനിച്ച് ഉദ്ഘാടനം ചെയ്ത് തല പൊക്കിപ്പിടിച്ച് അഭിമാന പുളകിതനായി പുറത്തിറങ്ങി. ടൌൺ മുഴുവൻ വെർച്വൽ ടൂർ പോലെ എന്റെ രണ്ട് സൈഡിലൂടെയും ഒഴുകി നീങ്ങുന്നു. വിചാരിച്ചിടത്തേക്കല്ല, കാലുകൾ കൊണ്ട് പോകുന്നത്. മതിലിന്റെയോ കൈവരിയുടേയോ സഹായമില്ലാതെ നടക്കാൻ പറ്റുന്നില്ല. ഈ കോലത്തിൽ വീട്ടിലേക്ക് പോയാൽ അത് അവസാനത്തെ പോക്കായിരിക്കും. അതു കൊണ്ട് ഏതെങ്കിലും സിനിമക്ക് കയറി സമയം കളയാമെന്ന് വിചാരിച്ച് ഓട്ടോ പിടിച്ച് അങ്ങോട്ടേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ നാട്ടിലുള്ള രവിയും പുഷ്കരനും ക്യൂവിലുണ്ട്. പഹയൻമാർക്ക് പിടി കൊടുക്കുന്നതിലും നല്ലത് ടി.വി.ചാനലിൽ ലൈവ് വരുന്നതാണ്. അവൻമാർ കാണാതിരിക്കാൻ ക്യൂവിന്റെ പിറകിൽ മറഞ്ഞ് നിന്നു. ടിക്കറ്റെടുത്തയുടൻ രണ്ടും ടാക്കീസിലേക്ക് ഓടി. പടം തുടങ്ങാനൊന്നുമായിട്ടില്ല, എന്നാലും ആക്രാന്തം രണ്ടിന്റെയും കൂടെപ്പിറപ്പാണ്. ഞാൻ ടിക്കറ്റെടുത്ത് കയറി അവൻമാർ കാണാതെ ആരുമില്ലാത്ത ഒരിടത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് സാമദ്രോഹികളും എന്തോ നിധി കണ്ടു പിടിച്ച മാതിരി ചിരിച്ച് കൊണ്ട് വന്ന് ഇടത്തും വലത്തുമായി വന്നിരുന്നു. ഇനി മാറാനും പറ്റില്ല. അത് കൊണ്ട് രണ്ടിന്റെയും കത്തി സഹിച്ചിരുന്നു.
ടാക്കീസിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അലമ്പ് ആൾക്കാരും കച്ചറ ടീമും ഒച്ചപ്പാടുമൊന്നുമില്ല. ഡീസന്റായ ഫാമിലികളും മര്യാദക്കാരായ ആളുകളും മാത്രം. പടം തുടങ്ങിയ അൽപ്പം കഴിഞ്ഞ് ചുരിദാറിട്ടൊരു യുവതിയും അവരുടെ ഭർത്താവാണെന്ന് ഡൌട്ടില്ലാതെ പറയാവുന്നൊരാളും രണ്ട് മക്കളും വന്ന് ഞങ്ങളുടെ മുന്നിലെ സീറ്റിലിരുന്നു.
ഒരു കുപ്പി ബിയറേ കഴിച്ചിരുന്നുള്ളൂ എങ്കിലും കന്നി മദ്യത്തിന്റെ ഇംപാക്റ്റ് വളരെ വലുതായിരുന്നു. അത്രയ്ക്കും സുഖം അതിന് മുൻപ് അനുഭവിച്ചിരുന്നില്ല. നിശബ്ദമായ എ.സി.തിയേറ്റർ, കമന്റും കൂക്കുവിളികളും അട്ടഹാസവുമില്ലാത്ത ഓഡിയൻസ്, തമാശകളുമായി കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ സീറ്റിൽ ചാരിയിരുന്ന് കുത്തനെ വെച്ച് തരിച്ച കാലുകളെടുത്ത് മുന്നിലെ സീറ്റിൽ വെച്ചു. മുന്നിലിരിക്കുന്നവന്റെ ചുമലോളം കാൽ വെച്ച് ചാരിയിരുന്ന് സിനിമ കാണുന്നതാണ് പരമ്പരാഗതമായ ഫിലിം വ്യൂ പോയന്റ്.
അതു വരെ യാതൊരു കുഴപ്പവുമില്ലായിരുന്നു. നമ്മൾടെ ഉള്ളിലും വയറിലും ഫുൾ നിഷ്കളങ്കതയല്ലാതെ, ദൈവത്താണെ സത്യം യാതോരു വേണ്ടാതീനവും ഉണ്ടായിരുന്നില്ല. പക്ഷേ, എത്ര ഡീസന്റായാലും എന്തെങ്കിലും കിട്ടാൻ നമുക്ക് ഫിക്സ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ അത് നമ്മക്ക് തന്നെ കിട്ടുമല്ലോ. ഒരു കോമഡി സീൻ കണ്ട് പൊട്ടിച്ചിരിച്ചപ്പോൾ കസേരയുടെ മിനുസം കാരണം കാലു വഴുതിപ്പോയി. നിലത്ത് വീണ് വേദനിക്കാതിരിക്കാൻ പെട്ടെന്ന് കാലമർത്തി. കസേരയുടെ ഗ്യാപ്പിന്റെ ഇടയിലെത്തി സേഫായി കാല് നിന്നു. ആ ഗ്യാപ്പ് വളരെ സോഫ്റ്റായിരുന്നു. ആ സോഫ്റ്റ് മുന്നിലെ ചുരിദാറിട്ട സുന്ദരിയുടെ ബാക്കുമായിരുന്നു. അപ്രതീക്ഷിതവും നിഷിദ്ധവുമായ സ്പർശനത്തിൽ അവൾ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി. ആ സ്പോട്ടിൽ പുകയായി മുകളിലേക്ക് പോയത് എന്റെ സ്വന്തം ആത്മാവായിരുന്നു.
“അളിയോ.. അളിയനാ പെണ്ണിനെ തോണ്ടി, അല്ലേ…!“ ക്ണാപ്പൻ പുഷ്കരന്റെ കമന്ററി കൂടിയായപ്പോൾ വയറിലെയും തൊണ്ടയിലെയും വെള്ളമൊക്കെ വറ്റിവരണ്ടു പോയി. ജീവിതത്തിൽ ആദ്യമായി ആ നിമിഷത്തിലായിരുന്നു ഭൂമി ജെ.സി.ബി.വെച്ച് തുരന്ന് താഴേക്ക് പോയെങ്കിലെന്നും ടാക്കീസ് ഇടിഞ്ഞ് പൊളിഞ്ഞ് വീണ് എല്ലാരും പണ്ടാരടങ്ങി പോട്ടേയെന്നും എനിക്ക് തോന്നിയത്..! പുളിവെള്ളമോ മോരോ കുടിക്കാതെ കുടിച്ചതെല്ലാം വാനിഷ്ഡായിപ്പോയി.
ഈയുലകത്തിലെ സകല കുഴപ്പങ്ങൾക്ക് പിറകിലും പെണ്ണുങ്ങളുണ്ടായിരിക്കുമെന്ന് പറയാറുണ്ടെകിലും, ഒരു സ്ത്രീയേയും സംശയത്തിന്റെ സ്പെയർ കൂടാതെ വിശ്വസിച്ച് സ്വയമർപ്പിച്ച് സ്നേഹിക്കരുതെന്ന് അനുഭവം പഠിപ്പിച്ചിട്ടുമുണ്ട് എന്നാലും,
അവാച്യവും അനർഗളവുമായ പ്രണയജ്വാലകളാൽ വിസ്മയിപ്പിക്കുന്നവളും, പൊൻവിളക്കെന്നും സർവ്വംസഹയെന്നും മഹാലക്ഷ്മിയെന്നും, മൌനം കൊണ്ട് കീർത്തനം പാടുന്നവളെന്നും അക്ഷയ സ്നേഹത്തിന്റെ കേദാരമെന്നും വാഴ്ത്തപ്പെടുന്ന സ്ത്രീ ജന്മത്തിന്റെ പ്രതിനിധിയേ, അപ്രവചനീയവും, വിസ്മയകരവുമായ ഈ ലോകക്രമത്തിൽ എന്നെങ്കിലും ഒരിക്കൽ ഇത് വഴി വന്നാൽ…
നികൃഷ്ടനും നിന്ദ്യനും അസംസ്കൃതനും ഭൂമിയിലെ ചപല ജന്മങ്ങളിൽ ഒരുവനുമായ ഈ നിസ്വന്റെ ഹൃദയത്തിൽ നിന്നുള്ള അളവറ്റ കൃതജ്ഞതാ പുഷ്പങ്ങൾ..!
സ്ത്രീക്ക് മാത്രം സാധിക്കുന്ന അത്യപൂർവ്വവും അനിർവചനീയവുമായ ക്ഷമാസ്ഫുരണങ്ങളാൽ നീയന്ന് ജ്വലിപ്പിച്ചത് സ്വയം അണച്ചേക്കുമായിരുന്ന ഒരു ജീവനായിരുന്നു.