Monday, September 20, 2010

കാജാ മൊയ്ദീൻ കൽ‌പ്പിച്ചത്

നീണ്ട് വെളുത്ത് തുടുത്ത് കൊഴുത്തൊരു ഗ്ലാമർ താരമാണ് കാജാ മൊയ്ദീൻ. ഒന്ന്, പത്ത്, പ്രീഡിഗ്രി, ഡിഗ്രി എന്ന യൂഷ്വൽ എജുക്കേഷൻ ഫോർമാറ്റിൽ സംഘടിപ്പിച്ചൊരു ഡിഗ്രി സർട്ടിഫിക്കറ്റുമായി കടൽ കടക്കുമ്പോൾ ഒരു ജോലി എന്നതിലുപരി ഗൾഫ് കാണുകയായിരുന്നു കാജാ മൊയ്ദീന്റെ മെയിൻ ഉദ്ദേശം. വീട്ടിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തവർക്ക് അങ്ങനെയും മോഹിക്കാമല്ലൊ. ആഫീസ് സെക്രട്ടറി ആയിട്ടാണ് ജോലി എന്നാണ് കാശ് കൊടുക്കുമ്പോൾ ഏജന്റ് പറഞ്ഞിരുന്നത്. അങ്ങനെ എക്സിക്യുട്ടീവ് ജോലിയും ആന്വൽ ലീവും അടിപൊളി ലൈഫും മനസ്സിൽ വിഷ്വൽ ചെയ്താണ് മൊയ്ദീൻ വിമാനം കയറിയത്. അവരുടെ ഏജന്റ് എയർപോർട്ടിൽ പിക്ക് ചെയ്യാൻ കാത്ത് നിൽ‌പ്പുണ്ടായിരുന്നു. സിറ്റി വിട്ട് മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം എത്തിയത് കൊട്ടാരം പോലൊരു വീട്ടിലേക്കായിരുന്നു.

ഇതാണോ ആഫീസ് എന്ന് ഹിന്ദിയിൽ ചോദിച്ചതിന് ഇത് അർബാബിന്റെ വീടാണ് ഇവിടെ തന്നെയാണ് ആഫീസ് എന്നായിരുന്നു ഏജന്റിന്റെ മറുപടി. മൊയ്ദീനെ പുറത്ത് നിർത്തി ഏജന്റ് വീടിന്നകത്തേക്ക് കയറിപ്പോയി. യാത്രാക്ഷീണം കൊണ്ട് വിശന്ന് തളർന്ന് അവശനായി മൊയ്ദീൻ ആ വീടിന്റെ മുറ്റത്ത് നിന്നു. ചെറിയൊരു ഗ്രാമത്തിൽ പുറംകാഴ്ചകൾ കാണാത്ത കൂറ്റൻ മതിലിന്നുള്ളിലായിരുന്നു ആ വീട്‌. ഗേറ്റിൽ നിന്നും വീട്ടിലേക്കുള്ള വഴിയുടെ ഇരു വശത്തും അനേകം ചെടികളും കൊച്ച് മരങ്ങളും നിറഞ്ഞ് സുന്ദരമായിരുന്നു.

കുറച്ച് സമയം അവൻ അതൊക്കെ നോക്കി നിന്നു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഏജന്റ് കൈകൊട്ടി വിളിക്കുന്നത് കണ്ട് അവൻ അങ്ങോട്ടേക്ക് പോയി. വീടിന്റെ മുന്നിൽ ഒരു ബച്ചന്റെ ഉയരവും പത്ത് ബച്ചന്റെ തടിയുമുള്ള ഒരു അറബി നിൽക്കുന്നു. ഒന്നാം തരം കമ്പനി കറുപ്പ് പെയിന്റിന്റെ ഷെയ്ഡ്. കാട്ടുപോത്തിന്റെ ഫേസ് കട്ട്. മൊയ്ദീൻ പേടിച്ച് നിൽക്കെ, കാട്ടറബിയും ഏജന്റും തമ്മിൽ എന്തൊക്കെയോ പറഞ്ഞു. അറബി കൊടുത്ത കവറും വാങ്ങി ഏജന്റ് വന്ന വണ്ടിയിൽ കയറി സ്ഥലം വിട്ടു. അറബി അതിന് ശേഷം വീടിന്റെ പിറകിലേക്ക് നോക്കി എന്തൊക്കെയോ വിളിച്ച് കൂവി. പിന്നാമ്പുറത്ത് നിന്നും പൂഴിയിലെ കിഴങ്ങ് പോലത്തെ നീണ്ട് മെലിഞ്ഞ ഒരുത്തൻ പ്രത്യക്ഷപ്പെട്ടു. ഒരു തലേക്കെട്ടും പാന്റും ബനിയനും വേഷം. ഫസ്റ്റ് സൈറ്റിൽ തന്നെ ഒരു വേവ് കുറവ് ലുക്ക് തോന്നിക്കും. വേലക്കാരനാവാൻ മാത്രമായിട്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയർ. അറബി മൊയ്ദീനെ ചൂണ്ടി അവനോട് എന്തൊക്കെയോ പറഞ്ഞ ശേഷം അകത്തേക്ക് പോയി. “ബേഗെഡ്ക്ക്,, വാ പോകാം..” അത് കേട്ടപ്പോൾ മൊയ്ദീന്റെ ഹൃദയം സോഡ ഗ്ലാസ്സിലൊഴിച്ചത് പോലെ പതഞ്ഞ് നിറഞ്ഞു. “മലയാളിയാണല്ലേ…?” “അതെ..” അയാൾ പറഞ്ഞു.

ബാഗുമെടുത്ത് വീടിന്റെ പിറകിലേക്ക് നടക്കുമ്പോൾ മൊയ്ദീൻ അയാളെ പരിചയപ്പെട്ടു. പേര് കാദർ, നാട് കാസർഗോഡ്. അറബിയുടെ വീട്ടിലെ ആടുമാടുകളെയൊക്കെ നോക്കലാണ് പണി. “ആഫീസ് എവിടെയാണ്.. എനിക്ക് അവിടെയാണ് ജോലി..” മൊയ്ദീൻ പറഞ്ഞു. ഒരു ആക്കിയ ചിരിയായിരുന്നു കാദറിന്റെ മറുപടി. അതിലെന്തോ പന്തികേട് മൊയ്ദീന് ഫീൽ ചെയ്തു. ആടുകളുടെ ആലകൾ കഴിഞ്ഞ് ഷീറ്റ് പാകിയ ഷെഡിന്റെ മുന്നിലെത്തി കാദർ നിന്നു. “ഇദാണ് മുറി.“ ഉയരം കുറഞ്ഞ് ചെറിയൊരു മുറി. രണ്ട് കട്ടിലുകൾ. കാദർ അതിലൊന്നിലിരുന്ന് ആ വീടിനെപ്പറ്റിയും അറബിയെ പറ്റിയും ജോലിയെപ്പറ്റിയും ചെറിയൊരു ക്ലാസ്സെടുത്തു. അത് കഴിഞ്ഞപ്പോൾ കാജാ മൊയ്ദീന്റെ മനസ്സിൽ നിന്നും ആകാശം മുട്ടെയുള്ള കെട്ടിടവും ആഫീസും എക്സിക്യുട്ടീവ് ജോലിയുമൊക്കെ തകർന്ന് തരിപ്പണമായി.

പിറ്റേന്ന് മുതൽ മൊയ്ദീൻ ജോലി തുടങ്ങി. പൂന്തോട്ടം സംരക്ഷിക്കലാണ് ജോലി. അതി രാവിലെ എഴുന്നേൽക്കണം. രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യമായി ഭക്ഷണം കിട്ടും. അറബി ജോലിക്കാര്യത്തിൽ വളരെ സ്ട്രിക്റ്റാണ്. ആളൊരു മുൻ‌കോപി കൂടിയാണ്. ശമ്പളത്തിനൊന്നും യാതൊരു കളിയുമില്ല. കാദറിനെപ്പോലെ പഠിപ്പില്ലാത്തവന് ഇതൊക്കെ മതി. പക്ഷേ, സെക്രട്ടറി ജോലി മോഹിച്ചിട്ട് തോട്ടപ്പണി ചെയ്യേണ്ടി വരികയെന്നത് മൊയ്ദീന് ആലോചിക്കാനേ പറ്റിയില്ല. അതുമല്ല ഇങ്ങനത്തെ താഴ്ന്ന ജോലി ചെയ്യേണ്ട സാഹചര്യമൊന്നും അവനില്ലായിരുന്നു. പിറ്റേന്ന് തന്നെ തിരിച്ച് പോയാലോ എന്നവൻ ആലോചിച്ചതാണ്. അറബി എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ലല്ലൊ. അതുകൊണ്ട് വന്ന സ്ഥിതിക്ക് ഒരു മാസം നിന്ന ശേഷം എന്തെങ്കിലും കാരണമുണ്ടാക്കി തിരിച്ച് പോകാമെന്ന് അവൻ തീരുമാനിച്ചു. തന്നെ ഈ കുടുക്കിൽ കൊണ്ട് ചെന്ന് ചാടിച്ച ഏജന്റിനെ നാട്ടിലെത്തിയ ദിവസം തന്നെ പൂശണമെന്ന് അവൻ തീരുമാനിച്ചു. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതേ ഏജന്റിന് അവൻ താങ്ക്സ് പറഞ്ഞു.

കാരണം സ്വർഗത്തിൽ നിന്നും പൊട്ടിവീണത് പോലൊരു സുന്ദരി അന്ന് കാജാ മൊയ്ദീന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തോട്ടത്തിൽ ചെടികൾക്ക് വെള്ളമൊഴിച്ച് നിൽക്കുകയായിരുന്നു മൊയ്ദീൻ. പിറകിലൊരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ കിന്നരിവെച്ച ഹിജാബും അബായയുമണിഞ്ഞ് കറുത്ത തിരശ്ശീല കൊണ്ട് മൂടിയൊരു മാർബിൾ പ്രതിമ പോലൊരു യുവതി..! ഹിജാബിന്റെ ഇടയിലൂടെ അവളുടെ നീലക്കണ്ണുകൾ കുളത്തിലെ മീനുകളെ പോലെ പിടഞ്ഞ് കളിക്കുന്നു. അവൾ കൈ നീട്ടി റോസാപൂവിനെ തഴുകിയപ്പോൾ രണ്ടിനെയും തിരിച്ചറിയാതെ മൊയ്ദീൻ കൺഫ്യൂഷ്യനിലായി. അൽ‌പ്പ സമയം അവിടെ നിന്നതിന് ശേഷം അവൾ വീട്ടിന്നകത്തേക്ക് കയറിപ്പോയി. മൊയ്ദീൻ ആ സുരസുന്ദരി പോയ വഴിയേ അന്തംവിട്ട് നോക്കിനിന്നു. പിന്നീട് അന്നത്തെ ദിവസം അവന് പണിയെടുക്കാനൊന്നും ഒരു മൂഡുണ്ടായിരുന്നില്ല. തിരിച്ച് പോകാനുള്ള ഫയൽ പെൻഡിങ്ങിൽ വെക്കാൻ അവൻ തീരുമാനിച്ചു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാദറിനോട് അവളെപ്പറ്റി ചോദിച്ചറിഞ്ഞു.

അർബാബ് അബ്ദുള്ള ബിൻ അൽ സുലൈമാന്റെ ഒരേയൊരു മകൾ ജിഫ്രിയ ബിൻ‌ത് അബ്ദുള്ള ആയിരുന്നു അവൾ. അർബാബിന് അവളെ ജീവനാണ്. എന്ത് പറഞ്ഞാലും അയാൾ ചെയ്ത് കൊടുക്കും. അമരീഷ് പുരിക്ക് അന്നകൂർണികോവയെ പോലൊരു മകളോ എന്നാലോചിച്ച് മൊയ്ദീൻ അത്ഭുതപ്പെട്ടു. അന്ന് രാത്രി മുഴുവൻ ജിഫ്രിയയെ സ്വപ്നം കണ്ട് ഒട്ടും ഉറങ്ങാൻ പറ്റിയില്ല. അവളെ ഒരിക്കൽ കൂടി കാണാൻ പല വഴിയും നോക്കിയെങ്കിലും കാണാനൊത്തില്ല. പെട്ടെന്നൊരു ദിവസം രണ്ടാം നിലയിലെ ബെഡ് റൂമിന്റെ ജനവാതിലിൽ അവളെ കണ്ടു. നീല ജീൻസും വെളുത്ത ടോപ്പുമായിരുന്നു വേഷം. ചെറിപ്പഴങ്ങൾ പോലത്തെ ചുണ്ടുകളും, റോസാപ്പൂ കവിളുകളുമായി അതു പോലൊരു സൌന്ദര്യത്തെ മൊയ്ദീൻ ജീവിതത്തിൽ അന്നേ വരെ കണ്ടിട്ടില്ലായിരുന്നു. ജനവാതിലിലൂടെ കൈകൾ നീട്ടി മട്ടുപ്പാവിൽ തൊട്ടു നിൽക്കുന്ന മരത്തിലെ പൂവിറുക്കുമ്പോൾ അവളുടെ സ്പ്രിങ്ങ് പോലെ ചുരുണ്ട മുടിയിഴകൾ ചൊറവളകൾ പോലെ ആടിക്കളിക്കുന്നുണ്ടായിരുന്നു. മൊയ്ദീന്റെ നോട്ടം കണ്ട് അവൾ നീലവിരികൾ വലിച്ചിട്ട് ആ സീൻ മറച്ചു.

നാട്ടിലേക്ക് തിരക്ക് പിടിച്ച് പോകാതെ ജിഫ്രിയയെ പ്രേമിച്ച് ഇവിടെ തന്നെ കൂടാമെന്ന് അവൻ തീരുമാനിച്ചു. പക്ഷേ, അവളെ ലപ്പ് ആക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ജോലി നീറ്റായി ചെയ്ത് അവളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ശ്രമിച്ചെങ്കിലും ജിഫ്രിയ അവനെ മൈൻഡാക്കിയില്ല. നാട്ടിലായിരുന്നെങ്കിൽ ഏത് കൊമ്പിലെ പെണ്ണിനെയും എളുപ്പത്തിൽ വളച്ച് ഡിസ്പോസിബിൾ കുപ്പിയിൽ ആക്കാമായിരുന്നു. ഇവിടെയുള്ള പെൺ‌കുട്ടികൾ മംഗളം വായിക്കാത്തതിനാൽ തോട്ടക്കാരനെ പ്രേമിക്കാനൊന്നും ചാൻസില്ല. അഥവാ ലൈൻ ആക്കിയാൽ തന്നെ അവളെ കെട്ടിച്ച് തരാൻ ഈ കാട്ടറബികൾ തയ്യാറാകില്ലെന്ന് ഉറപ്പ്. ആത്മാർത്ഥ സ്നേഹത്തിന് ഈ കാടൻ‌മാരുടെ ഇടയിൽ ഒരു ചാൻസുമില്ല. ഇനി പ്രേമിക്കാമെന്ന് വെച്ചാൽ തന്നെ സംഗതി അറിയിക്കാൻ കമ്യൂണിക്കേഷൻ ഗ്യാപ് ഒരു വലിയ പ്രശനമാണ്. ദർസിന് പോകുന്ന കാലത്ത് മുങ്ങി നടന്നത് കൊണ്ട് അറബിഭാഷ ഒരു വസ്തു അറിയില്ല. അല്ലെങ്കിലും പ്രേമിക്കുന്നതിന് എന്തിനാണ് ഭാഷയൊക്കെ. അല്ലെങ്കിലും പ്രണയത്തിന് ഈ ഉലകത്തിൽ ബോഡി ലാംഗ്വേജ് എന്ന ഒരൊറ്റ ഭാഷ മാത്രമേയുള്ളൂ. അത് എല്ലാവർക്കും അറിയാമല്ലോ. അത് കൊണ്ട് സ്ഥലം വിടുന്നതിന് ബോഡി ലാംഗ്വേജ് മുഖേന ജിഫ്രിയയെ ഒരിക്കലെങ്കിലും അനുഭവിക്കണമെന്ന് അവൻ ഉറപ്പിച്ചു. കുറച്ചാലോചിച്ച് അവൻ അതിനൊരു ഗംഭീര പ്ലാൻ തയ്യാറാക്കി.

ഒരു ദിവസം അവനൊരു കരിംതേളിനെ പിടിച്ച് കുപ്പിയിലാക്കി തോട്ടത്തിൽ ഒളിച്ച് വെച്ചു. എന്നിട്ട് രാത്രി എല്ലാവരും ഉറങ്ങിയ ശേഷം അതിനെയുമെടുത്ത് ഒരു ഹൈഡ്രാഞ്ചിയയുടെ മുള്ളുമടർത്തിയെടുത്ത് രണ്ടാം നിലയിലേക്ക് പടർന്ന് കിടന്ന മരത്തിലൂടെ ജിഫ്രിയയുടെ മുറിയിൽ കടന്നു. ബെഡ്‌റൂമിൽ നേർത്ത വെളിച്ചമുണ്ടായിരുന്നു. വിശാലമായ കട്ടിലിൽ ചുവപ്പ് മിഡിയും ടോപ്പുമണിഞ്ഞ് ജിഫ്രിയ കമിഴ്ന്ന് കിടന്ന് ഉറങ്ങുകയായിരുന്നു. കണങ്കാലുകളിലെ സ്വർണ്ണരോമങ്ങളും, പൂവിതൾ പോലത്തെ പാദങ്ങളും, വീണക്കുടം പോലെ ഉയർന്ന പിന്നഴകുമൊക്കെ കണ്ട് മൊയ്ദീന്റെ കൺ‌ട്രോൾ പോയി. പോയതൊക്കെ വളരെ കഷ്ടപ്പെട്ട് നിയന്ത്രിച്ച്, ലൈറ്റോഫാക്കിയ ശേഷം കുപ്പിയിൽ നിന്നും തേളിനെയെടുത്ത് കട്ടിലിലിട്ടു. എന്നിട്ട് മുള്ളു കൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് കുത്തിയ ശേഷം ഒറ്റക്കുതിപ്പിന് ജനാല ചാടിക്കടന്ന് മരക്കൊമ്പ് വഴി പുറത്തിറങ്ങി ഓടി ഷെഡിലെത്തി കട്ടിലിൽ വീണു.

രാവിലെ കാദർ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്. “നീ അറിഞ്ഞോ ഇന്നലെ രാത്രി അർബാബിന്റെ മോളെ തേളു കുത്തി.. അവൾ വിഷം തീണ്ടി മരിക്കാറായി കിടക്കുകയാണ്…” കാദർ സങ്കടത്തോടെ പറഞ്ഞു. “നമുക്കൊന്ന് പോയി കണ്ടാലോ..?” മൊയ്ദീൻ ചോദിച്ചു. രണ്ടുപേരും വിവരങ്ങൾ അറിയാൻ അവിടേക്ക് പോയി. ജിഫ്രിയയുടെ അസുഖം നിമിത്തം വീട് ശോകമൂകമായിരുന്നു. ചുണ്ടിനായിരുന്നു തേൾ കുത്തിയത്. ചുണ്ട് തടിച്ച് വീർത്ത്, ശരീരമൊക്കെ ഇരുണ്ട് ക്ഷീണിച്ച് അവളൊരു കോലമായിരുന്നു. കാര്യങ്ങൾ താൻ വിചാരിച്ചത് പോലെ തന്നെ നടന്നുവെന്ന് മൊയ്ദീന് മനസ്സിലായി. അവൻ കാദറിനോട് പാരമ്പര്യമായി ഞങ്ങളുടെ കുടുംബം വിഷചികിത്സകരാണെന്നും ബാപ്പയും ഉപ്പൂപ്പയുമൊക്കെ പേരുകേട്ട വിഷഹാരികളാണെന്നും, അവരിൽ നിന്നും ചിലതൊക്കെ താൻ പഠിച്ചിട്ടുണ്ടെന്നും തട്ടിവിട്ടു. കാദർ അത് അർബാബിനെ അറിയിച്ചു. ഉടനെ അബ്ദുള്ള അർബാബ് ജിഫ്രിയയെ പരിശോധിക്കാൻ അവനോട് പറഞ്ഞു.

അവളെ കണ്ടപ്പോൾ ആ അവസ്ഥയിലായിരുന്നിട്ടും നാനയുടെ സെന്റർ പേജ് കണ്ടത് പോലെ മൊയ്ദീൻ ഹീറ്റായി. അമ്മാതിരി ലൌകിക ചിന്തകളൊക്കെ പണിപ്പെട്ട് അടക്കി നിർത്തി ഫുൾ ഗൌരവത്തിൽ പരിശോധിക്കുന്നത് പോലെ അഭിനയിച്ചു. എന്നിട്ട് ചികിത്സാ വിധികൾ പറഞ്ഞു. വിഷം ശരീരത്തിൽ വ്യാപിച്ചതിനാൽ അത് തേൾ കുത്തിയ അതേ സ്ഥാനത്ത് അതേ സമയത്ത് തന്നെ കടിച്ച് വലിച്ചെടുക്കണം. രണ്ടാഴ്ച മുഴുവൻ രാത്രി ഒരു മണിക്കൂർ രോഗിയും വൈദ്യനും മാത്രമിരുന്ന് അങ്ങനെ ചെയ്യണം. മകളുടെ ദയനീയ അവസ്ഥ കണ്ട് ദുഖിതനായ അബ്ദുള്ള ബിൻ അൽ സുലൈമാൻ ഉടനെ ചികിത്സ തുടങ്ങാൻ അവനോട് ആവശ്യപ്പെട്ടു. മൊയ്ദീൻ “എന്തതിശയമേ ദൈവത്തിൻ സ്നേഹം.. എത്ര മനോഹരമാ നാമം..“ എന്ന് റാപ്പ് മിക്സ് ചെയ്ത് സൈലന്റിൽ പാടി.

അന്ന് രാത്രി മൊയ്ദീൻ ജിഫ്രിയയുടെ മുറിയിലെത്തി ചികിത്സ തുടങ്ങി. ചെറിയൊരു എണ്ണ
വിളക്ക് മാത്രം കത്തിച്ച് വെച്ച് അവളുടെ അടുത്തിരുന്ന് ഇങ്ങനെ മന്ത്രിച്ച് ചൊല്ലി.

“ഈയം ആകാശവാണി ഹോ. ശും.. ശും.. ശും..
സമ്പ്രതി വാർത്താ ഹേ സുയന്താ. ശും.. ശും.. ശും..
പ്രവാചകാ ബദലേവാനന്ത് സാഗര. ശും.. ശും.. ശും..”

എന്നിട്ട് അവളുടെ ചാമ്പക്ക പോലെ വീർത്ത ചുണ്ടുകൾ വായിലാക്കി ഉറുഞ്ചിക്കടിച്ച് ചികിത്സ ആരംഭിച്ചു. അൽ‌പ്പം കഴിഞ്ഞപ്പോൾ ജിഫ്രിയ വികാരിണിയായി ഞെരിപിരി കൊണ്ട് മൊയ്ദീനെ കെട്ടിപ്പിടിച്ചു. എല്ലാം ഒ.കെ. ആയ സന്തോഷത്തിൽ സ്വയം മറന്ന് ആക്രാന്തം മൂത്ത് മൊയ്ദീന്റെ കാലു തട്ടി എണ്ണവിളക്ക് മറിഞ്ഞ് മുറിയിൽ പവർകട്ടായി. പൂവിലേക്ക് പൂമ്പാറ്റയിറങ്ങുന്നത് പോലെ, എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ ഇറങ്ങുന്നത് പോലെ.. കാജാ മൊയ്ദീൻ ജിഫ്രിയയിലേക്ക് ക്രാഷ് ലാൻഡിങ്ങ് നടത്തി.

പത്ത് സുന്ദര രാത്രികൾ അങ്ങനെ കടന്ന് പോയി. ആ ദിവസങ്ങൾ മുഴുവൻ മൊയ്ദീന് സുവർണ്ണ നാളുകളായിരുന്നു. തോട്ടപ്പണിയിൽ നിന്ന് മോചനവും നല്ലൊരു മുറിയും, നല്ല ഭക്ഷണവും കിട്ടി. പകൽ ഉറക്കം, രാത്രി വിഷമിറക്കൽ. രണ്ടാഴ്ചയ്ക്ക് പകരം ഒരു മാസം പറയാതിരുന്നത് തെറ്റായിപ്പോയെന്ന് മൊയ്ദീൻ സങ്കടപ്പെട്ടു. പക്ഷേ, പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ. അർമാദിച്ച് കഴിയുന്നതിന്നിടയിൽ അവനൊരു അബദ്ധം പറ്റി.

ചികിത്സയുടെ ശുഷ്കാന്തിക്കിടയിൽ ഒരു ദിവസം മുറിയിലെ ലൈറ്റ് കെടുത്താൻ മറന്നു പോയി. ഇടയ്ക്ക് എപ്പോഴോ ജനാലയിലേക്ക് നോക്കിയപ്പോൾ അവിടെയാരോ നിൽക്കുന്നത് കണ്ട് അവൻ പേടിച്ച് വിറച്ചു. തന്റെ ശവപ്പെട്ടിയിൽ ആർ.ഐ.പി. ഡേറ്റ് എഴുതാൻ സമയമായെന്ന് മനസ്സിലായി. അന്നത്തെ ചികിത്സ നേരത്തെ നിർത്തി മുറിയിലെത്തി ഒട്ടും ഉറങ്ങാൻ പറ്റാതെ കഴിച്ച് കൂട്ടി. എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കണമെന്ന് തീരുമാനിച്ച് രാവിലെ അറബിയെ കണ്ട് ജിഫ്രിയ പഴയത് പോലെയായെന്നും ഇനി ചികിത്സ മതിയാക്കാമെന്നും പറഞ്ഞു. അത് കേട്ടപ്പോൾ കാട്ടറബിക്ക് സന്തോഷമായി. അസുഖം മാറ്റിയതിന് പ്രത്യുപകാരമായി എന്താണ് വേണ്ടതെന്ന് ചോദിച്ചു. നാട്ടിലേക്ക് പോകാൻ ഒരു മാസം അവധി വേണമെന്ന് കിട്ടിയ ചാൻസിൽ മൊയ്ദീൻ പറഞ്ഞു. അത് സമ്മതിച്ച അബ്ദുള്ള ബിൻ അൽ സുലൈമാൻ അന്ന് തന്നെ പോകാൻ വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്തു.

കടലാസ്സൊക്കെ ശരിയായപ്പോൾ ഡ്രെസ്സൊക്കെ വാരിക്കെട്ടി മൊയ്ദീൻ ടാക്സി കിട്ടുന്ന സ്ഥലത്തേക്ക് കത്തിച്ച് വിട്ടു. പകുതിക്ക് എത്തിപ്പോൾ കാദർ പിന്നാലെ ഓടിക്കിതച്ച് വന്ന് അർബാബ് അത്യാവശ്യമായി വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. തന്റെ ജീവിതം ഇന്നത്തോടെ അവസാനിച്ചെന്ന് മൊയ്ദീൻ തീർച്ചപ്പെടുത്തി. തലയാണോ നിത്യോപയോഗ സാധനമാണോ കട്ടാവുകയെന്ന് ആലോചിച്ച് പേടിച്ച് വിറച്ച് അവൻ വീട്ടിലെത്തി. അർബാബ് അസ്വസ്ഥനായി വരാന്തയിലൂടെ നടക്കുന്നുണ്ടായിരുന്നു. അയാളുടെ കോപിച്ച മുഖം കണ്ട് മൊയ്ദീന്റെ ഹാർട്ട് പണിമുടക്ക് പ്രഖ്യാപിച്ചു.

അവനെ കണ്ടയുടനെ അറബി കാദറിനോട് എന്തോ പറഞ്ഞു. കാദർ അത് മല്ലുവിലേക്ക് ദേശാന്തരം ചെയ്ത് കൊടുത്തു. അറബിയെ തേൾ കുത്തിയെന്നും മൊയ്ദീൻ തന്നെ ചികിത്സിക്കണം എന്നുമായിരുന്നു ആ ബ്രേക്കിങ്ങ് ന്യൂസ്. അത് കേട്ടപ്പോൾ പേടിച്ചത് പോലെയല്ല കാര്യങ്ങൾ എന്ന ആശ്വാസത്തിൽ പ്രഷർകുക്കറിൽ നിന്നു വരുന്നത് പോലൊരു നിശ്വാസം അവന്റെയുള്ളിൽ നിന്നുമുണ്ടായി.  അറബി അവനെയും കൂട്ടി മുറിയിൽ പോയി കന്തൂറ അരക്ക് വരെ പൊന്തിച്ച് തേൾ കുത്തിയ സ്പെയർപാർട്ട് കാണിച്ചുകൊടുത്തു. അത് കണ്ടയുടനെ തെങ്ങ് മുറിച്ചിട്ടത് പോലൊരു ഒച്ച അവിടെ കേട്ടു.

മെമ്മറി കട്ടായി മൊയ്ദീന്റെ ബോഡി നിലത്ത് വീണതിന്റെ ഓഡിയോ ആയിരുന്നു അത്.

Monday, September 13, 2010

ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി

ഈ കഥയിൽ പറയുന്ന അയ്‌മൂട്ടിയും കണ്ണൂർ നാറാത്ത് ഓണപ്പറമ്പിലെ മമ്മദ്ക്കാന്റെ അഞ്ചാമത്തെ മോൻ അഹമ്മദ്കുട്ടിയും തമ്മിൽ യാതോരു സാമ്യവും റിലേഷനുമില്ല. നാറാത്ത്, ചേലേരി, എടക്കൈത്തോട് ഏരിയകളിൽ അഹമ്മദ്കുട്ടി ജോക്സ് എന്ന പേരിൽ പ്രചരിക്കുന്ന കഥകൾ പൈറേറ്റ് ചെയ്താണ് ഈ അയ്‌മൂട്ടി ഹിറ്റ്സ് ഉണ്ടാക്കിയതെന്ന് തോന്നിയാൽ അത് വെറും തെറ്റിദ്ധാരണയാണ്.

പതിനെട്ട് വയസ്സ് കം‌പ്ലീറ്റ് ചെയ്ത് പ്രായപൂര്‍ത്തി തെളിച്ചും, അത്യാവശ്യ സമയത്ത് തെളിയാതെയും നില്‍ക്കുന്നൊരു ചെറുബാല്യക്കാരനാണ് അയ്‌മൂട്ടി. തോട്ടിലും കുളത്തിലുമൊക്കെ കാണുന്ന കണ്ണിക്കുറുവൻ മീനിന്റെ സെയിം ടൈപ്പ് ബോഡി ഷെയ്പ്പ്. പുരിക രോമം പോലുമില്ലാത്ത ഫേസ് ബുക്ക്, വയലിൽ നട്ടയുടനെയുള്ള ഞാറ് പോലത്തെ ഒരിഞ്ച് കുറ്റിമുടി, ഫുൾ സ്ക്വയർ ലുങ്കിയും ബനിയനും ആടയാഭരണങ്ങൾ. വേറെ കവച്ച കുണ്ഡലങ്ങൾ ഒന്നും നഹി.

ബൈ ബേര്‍ത്ത് ഇന്നർ ബ്രൈറ്റ്നെസ്സ് ലേശം കുറവുണ്ടെങ്കിലും അതു കൊണ്ടല്ല അയ്‌മൂട്ടി ഫെയ്മസായത്. സ്മാര്‍ട്ട്നെസ്സ് തെളിയിക്കാൻ നടത്തിയ ചില ശ്രമങ്ങളാണ് അയ്‌മൂട്ടിക്ക് പോപ്പുലാരിറ്റി കൂട്ടിയത്. നാട്ടിലെ ക്ലബ്ബായ കെ.കെ.സി.സി.യിലെ (കച്ചറയെങ്കിൽ കച്ചറ, ചൊറയെങ്കിൽ ചൊറ) ഷറഫുദ്ദീൻ എന്ന ചാഫി, പ്രകാശൻ, സതീശൻ എന്നിവരാണ് ക്ലോസ് ഫ്രന്റ്സ്. എല്ലാവരോടും ഈക്വൽ ലവ് ആണെങ്കിലും കൂടുതൽ അടുപ്പം ചാഫിയോടാണ്. എപ്പോഴും കൂടെ നിൽക്കുന്നവനായിരിക്കുമല്ലോ പാര വെക്കുന്നത്. അതു പോലെ അയ്‌മൂട്ടിയെ പോപ്പുലർ ആക്കിയ കഥകളിൽ മിക്കതിന്റേയും മാനേജിങ്ങ് പാർട്ണറും പ്രചാരകനും ചാഫി തന്നെ.

ചാഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറക്കിയ അയ്‌മൂട്ടി കഥകൾ ഇവയാണ്.

സൌണ്ട് ടെസ്റ്റിങ്ങ്:
അയ്‌മൂട്ടി മൊബൈൽ ഫോൺ വാങ്ങി. ചാഫി അയ്‌മൂട്ടിയെ കളിപ്പിക്കാൻ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് ശബ്ദം മാറ്റി വിളിച്ചു. അയ്‌മൂട്ടി അപ്പോൾ ബസ്സില്‍ പോകുകയായിരുന്നു. ഫോൺ കണക്ഷനെടുത്ത ദിവസം തന്നെ വിളി വന്നതിൽ സന്തോഷിച്ച് അവന്‍ ഫോണെടുത്തു.

“ഹലോ, സാർ.. എയർടെല്ലിൽ നിന്നാണേ. നിങ്ങളുടെ ഫോണിന്റെ സൌണ്ട് സിസ്റ്റം എത്രയുണ്ടെന്ന് ടെസ്റ്റ് ചെയ്യാനാണ്.. ഒന്ന് കൂവാമോ..?”
സംഗതി സത്യമാണെന്ന് കരുതി അയ്‌മൂട്ടി “കൂയ്..” എന്ന് കൂവി.
“പോരാ, ഒച്ചത്തിൽ കൂവണം..”
അയ്‌മൂട്ടി പിന്നെയും മാക്സിമം ഉച്ചത്തിൽ കൂവി.
“നിർത്താതെ കൂവണേ.. “ അയ്‌മൂട്ടി കൂവാൻ തുടങ്ങി, പട്ടാപ്പകൽ നല്ല തിരക്കുള്ള ബസ്സിൽ, കുറുക്കന്റെ സെയിം പിച്ചിലും, ബാസ്സിലും, വോള്യത്തിലും. ചാഫി അങ്ങനെ അങ്ങനെ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ബസ്സിലുള്ള ആളുകൾ വട്ടൻ എന്ന് പറഞ്ഞ് ഇറക്കി വിടൂന്നത് വരെ അയ്‌മൂട്ടി കൂവൽ നിർത്തിയില്ല.

ഇദ് അയ്‌മൂട്ടി, അദ് മുബാറക് :
പെരുന്നാൾ ദിവസം ബസ് സ്റ്റോപ്പിലിരുന്ന് കത്തി വെക്കുകയായിരുന്നു അയ്‌മൂട്ടിയും ചങ്ങാതിമാരും. അപ്പോള്‍ അവന്റെ ഫോണിൽ ‘ഈദ് മുബാറക്’ എന്ന മെസേജ് വന്നു. അയ്‌മൂട്ടി ഉടനെ ‘ഇദ് അയ്‌മൂട്ടി’ എന്ന് റിപ്ലൈ അയച്ചു. അയ്‌മൂട്ടിക്ക് മെസേജ് അയച്ചത് ഗൾഫിലുള്ള ചങ്ങാതി മുബാറക് ആയിരുന്നു.

വാനിഷിങ്ങ് ഓഫ് ബത്തക്ക :
ഗായത്രി ടാക്കീസിന്നടുത്തുള്ള ഇബ്രായിന്റെ വണ്ടിപ്പീടികയിൽ ഒരു ബത്തക്ക (തണ്ണിമത്തൻ എന്നും പറയാം) വാങ്ങി തിന്നാൻ തുടങ്ങുകയായിരുന്നു അയ്‌മൂട്ടി. പെട്ടെന്നാണ് ചാഫി നടന്ന് വരുന്നത് കണ്ടത്. കണ്ടാൽ അവനും വാങ്ങിക്കൊടുക്കേണ്ടി വരും. കൈയ്യിലാണെങ്കിൽ രൂപയുമില്ല ചിഹ്നവുമില്ല, ഓസി കൊടുക്കാൻ മാത്രം സ്പെയ്സുള്ള ഹാര്‍ട്ടുമില്ല. അയ്‌മൂട്ടി ഉടനെ ബുദ്ധിപരമായും അഭിനയകലാപരമായും പ്രവര്‍ത്തിച്ചു. അവൻ ബത്തക്ക പുറകിലാക്കി രണ്ടു കൈയ്യും പിന്നിൽ പിടിച്ച് നിഷ്കളങ്കനായി ഐ ഡോണ്ട് നോ നത്തിങ്ങ് എന്ന ഭാവത്തിൽ നിന്നു. കള്ളത്തരമൊന്നും അറിയാതിരുന്ന ചാഫി ഞാൻ പോട്ടേ എന്നും പറഞ്ഞ് നടന്നു. ചാഫി ദൂരെ എത്തിയതിനു ശേഷം അയ്‌മൂട്ടി ബത്തക്ക തിന്നാൻ നോക്കുമ്പോള്‍ കൈയ്യിലൊന്നുമില്ല. ഇതെന്തൊരത്ഭുതം എന്ന് വിചാരിച്ച് പിന്നോട്ടേക്ക് നോക്കിയപ്പോൾ ഊശാന്താടി വെച്ചൊരു മുട്ടനാട് ടങ്ങ് ക്ലീൻ ചെയ്ത് താങ്ക്സ് പറഞ്ഞ് നില്‍ക്കുന്നു.

എ ഫൈനാൻഷ്യൽ സൊലൂഷൻ :

ആ കൊല്ലം ചേലേരി അമ്പലത്തിലെ ഉത്സവത്തിന് ഒരു അത്ഭുതമുണ്ടായിരുന്നു. ലണ്ടന്‍ ഐ യിൽ നിന്ന് പ്രചോദനം നേടി നിർമ്മിച്ച കൈ കൊണ്ട് കറക്കുന്നൊരു ഊഞ്ഞാൽ. നാല് സീറ്റുകളുള്ള അതിൽ എട്ടു പേര്‍ക്ക് ആടാം. എല്ലാത്തിലും ആളുകൾ കയറിയാൽ കറുത്ത് തടിച്ചൊരു തടിമാടൻ അത് വലത്തോട്ടേക്ക് ആട്ടി കറക്കിവിടും. അധികമൊന്നുമില്ല, ഒരു പത്ത് റൌണ്ട്. കയറിയ പിള്ളേരുടെ കൂവലും ആവേശവുമൊക്കെ കണ്ട് അയ്‌മൂട്ടിക്കും കൊതിയായി. അടുത്ത കളിക്ക് അവനും കയറി. പത്ത് റൌണ്ട് കറക്കിയ ശേഷം തൊട്ടിൽ നിർത്തി. ഓരോ ആളെയായി നിലത്ത് ഇറക്കിയ ശേഷം കാശ് വാങ്ങിക്കുകയാണ് തടിയൻ. അയ്‌മൂട്ടി കാശ് കൊടുക്കാൻ നോക്കിയപ്പോൾ പോക്കറ്റിൽ കാശ് നിൽ. കാശ് ഇല്ലാന്ന് പറഞ്ഞപ്പോൾ തടിയൻ ചീത്ത വിളിക്കാൻ തുടങ്ങി. തലമുറ തലമുറ ആയി റിവേഴസ് ഗിയറിൽ. നാല് തലമുറ വരെ അയ്‌മൂട്ടി പിടിച്ചു നിന്നു. പിന്നെയും പുറകോട്ടുള്ളവരെ കൂടി ബഹുമാനിക്കാൻ തുടങ്ങിയപ്പോൾ അയ്‌മൂട്ടി സഹികെട്ട് പറഞ്ഞു. “നിങ്ങൾ എന്നെ വലത്തേക്ക് കറക്കിയതിന്റെ കൂലിയാണല്ലോ തരേണ്ടത്? അതിനു പകരമായി നിങ്ങളെന്നെ കുറേ ഇടത്തോട്ടേക്ക് കറക്കിക്കോ.“ അപ്പോ തീരുമല്ലോ പ്രശ്നം!

നീഡ് എ ഹെൽ‌പ്പിങ്ങ് ഹാൻഡ് :

കൈപ്പാട്ട് വയലിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു എല്ലാവരും. അയ്‌മൂട്ടിയാണ് ബാറ്റ് ചെയ്യുന്നത്. പ്രകാശന്റെ ഒരു ഏറ്‌ അയ്‌മൂട്ടിയുടെ ബാറ്റിൽ കൊള്ളാതെ കറക്റ്റ് കാലിന്നിടയിൽ ചക്കക്കുരുവിനാണ് കൊണ്ടത്. വേദന കൊണ്ട് പുളഞ്ഞ് അവൻ നിലത്തിരുന്ന് പോയി. എല്ലാവരും കളി നിർത്തി ചുറ്റും കൂടി. കുറച്ച് കഴിഞ്ഞപ്പോൾ ആശ്വാസമായി. സതീശനും പ്രകാശനും പരസ്പരം കണ്ണിട്ട് ഒരു തമാശ ഒപ്പിക്കാൻ തീരുമാനിച്ചു. സതീശൻ അയ്‌മൂട്ടിയോട് സങ്കടത്തിൽ പറഞ്ഞു.
“എടാ ഒരു കുഴപ്പമുണ്ട്…”
“എന്താടാ..?” അയ്‌മൂട്ടി ചോദിച്ചു.
സതീശൻ വളരെ വിഷമത്തിൽ പറഞ്ഞു. “അതിന് ഏറ് കൊണ്ടാൽ ഇനി കുട്ടികളുണ്ടാവില്ല..“ പ്രകാശനും ചാഫിയും അവൻ പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു. ടെൻഷനടിച്ച അയ്‌മൂട്ടിയുടെ കോൺസൻ‌ട്രേഷൻ മൊത്തമായും ചില്ലറയായും ഒലിച്ചു പോയി. അതിന്റെ ഫലമായി ആദ്യ ബോളിൽ തന്നെ അവന്‍ ഔട്ട്. ഗ്രൌണ്ടിൽ പിന്നെയും പ്രൊഡക്റ്റിവിറ്റിയെക്കുറിച്ച് മാത്രമായിരുന്നു ചർച്ച. അയ്‌മൂട്ടി കളി തീർന്നതിന് ശേഷം ചാഫിയെ ഒറ്റയ്ക്ക് മാറ്റി നിർത്തി ഒരു സഹായാഭ്യർത്ഥന നടത്തി. “എടാ, കല്യാണം കഴിഞ്ഞ് എനിക്ക് കുട്ടി ഇല്ലാണ്ട് ആയാൽ നീ ഒന്ന് സഹായിക്കണേ..”

മോർഫിംഗ് :
തവളപ്പാറയിലെ വിജനമായ കശുമാവിൻ പറമ്പിൽ കയറി അണ്ടി മാട്ടുകയായിരുന്നു അയ്‌മൂട്ടി. പാട്ടക്കാരൻ ഉമ്പായിക്ക അത് കണ്ടു പിടിച്ചു. അയ്‌മൂട്ടി മോഷ്ടിച്ച അണ്ടിയും ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ ഓടി. പിറകേ ഉമ്പായിക്കയും. അയ്‌മൂട്ടി ഓടി വീട്ടിന്നകത്തേക്ക് കയറി. എന്നിട്ട് അടുക്കളയിൽ പോയി കുറച്ച് വെളിച്ചെണ്ണയെടുത്ത് മുടി പറ്റിച്ച് വാരിയ ശേഷം ബനിയൻ മാറ്റി വേറൊരെണ്ണം ഇട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും ഉമ്പായിക്ക വീട്ടു മുറ്റത്ത് എത്തിയിരുന്നു. അയ്‌മൂട്ടി നിഷ്കളങ്കമായി ഉമ്പായിക്കയോട് ചോദിച്ചു. “ഇപ്പോ എന്നെക്കണ്ടാൽ തിരിച്ചറിയുമോ..?”

ദി ഇൻകം‌പ്ലീറ്റ് അയിഷ:
ലുങ്കിയുടെ ഇന്നറിൽ നാനോ ഡ്രസ്സുകൾ ഇടാതെ സ്വതന്ത്ര സോഫ്റ്റ് വെയറായി നടക്കുന്നത് അയ്‌മൂട്ടിയുടെ ഒരു ഹോബിയും ഹാബിറ്റുമാണ്. ചങ്ങാതിമാർക്ക് അതറിയാമെങ്കിലും എത്ര പറഞ്ഞാലും അക്കാര്യത്തിൽ മാത്രം അയ്‌മൂട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അയ്‌മൂട്ടിയുടെ ഈ സ്വകാര്യം നാട്ടിൽ മുഴുവൻ പാട്ടായത് ക്ലബ്ബിന്റെ പിരിവിന്റെ സമയത്തായിരുന്നു. ക്ലബ്ബിന്റെ നടത്തിപ്പ് ചെലവിനും നടത്തിപ്പുകാരുടെ ചെലവിലേക്കുമായി കാശ് പിരിക്കുകയായിരുന്നു അയ്മൂട്ടിയും, സതീശനും ചാഫിയും പ്രകാശനുമൊക്കെ. നല്ലോണം തെണ്ടിയും വായി അടിച്ചും പിരിച്ച് പിരിച്ച് മാലിനി ടീച്ചറുടെ വീട്ടിലെത്തി.

ടീച്ചറും ഹൈസ്കൂളിലും കോളേജിലുമായി പഠിക്കുന്ന ‌മക്കൾ മായയും മഞ്ജുവും സിറ്റൌട്ടിലും, അയ്‌മൂട്ടിയും ടീമും വീടിന്റെ മുറ്റത്തും നിന്ന് സംഭാവനയുടെ അനുപാതത്തെപ്പറ്റി തര്‍ക്കിക്കുകയായിരുന്നു. പത്ത് രൂപ തരാം അതും വാങ്ങി സ്ഥലം കാലിയാക്കെന്ന് ടീച്ചർ. അത് പോരാ, അമ്പത് വേണമെന്ന് അയ്‌മൂട്ടി. അതൊന്നും നടപ്പില്ല പത്തേ തരൂ എന്ന് ടീച്ചർ പറഞ്ഞ് നിര്‍ത്തിയപ്പോൾ അയ്‌മൂട്ടി ആവേശത്തിൽ ഒരു കാൽ വീടിന്റെ ഇറയത്ത് കയറ്റി വെച്ച് പോര ടീച്ചറേ, അത് പോരാ.. എന്ന് പറഞ്ഞു‍. അപ്പോൾ യോഗദണ്ഡും ഭസ്മസഞ്ചിയും ആലില മഞ്ചലിൽ ആടുന്നത് കണ്ട് ടീച്ചർ മക്കളുടെ കണ്ണും പൊത്തിപ്പിടിച്ച് കൊണ്ട് വീട്ടിന്നകത്തേക്കോടി.

ഇനിയും നിന്നെ കൂട്ടി പിരിക്കാൻ പോയാൽ, നാട്ടുകാർ നമ്മളെ പിരിയ്ക്കും, നീ വരുന്നെങ്കിൽ വീട്ടിൽ പോയി അണ്ടർവെയറിട്ട് വാ എന്നും പറഞ്ഞ് അയ്‌മൂട്ടിയെ പ്രകാശൻ വീട്ടിലേക്കോടിച്ചു. അയ്‌മൂട്ടി പോയി തിരിച്ച് വന്ന് സംഗതികൾ ഇട്ടു എന്ന് പറഞ്ഞെങ്കിലും കാണിച്ച് തന്നാലേ നിന്നെ വിശ്വസിക്കൂ എന്ന് ചാഫി പറഞ്ഞു. അപ്പോൾ അയ്‌മൂട്ടി ചൂടായി, “ഞാൻ ഇട്ടിറ്റ്ണ്ട്.. നോക്കെഡാ, നോക്ക്..” എന്ന് പറഞ്ഞ് ബനിയൻ പൊക്കി ലുങ്കി കൊറച്ച് താഴ്ത്തി അണ്ടര്‍വെയറിന്റെ ‘അയിഷ‘ എന്നെഴുതിയ മുകളറ്റം കാണിച്ച് കൊടുത്തു. അങ്ങനെ ജീവിതത്തിൽ ആദ്യമായി അയ്‌മൂട്ടിയുടെ അധോലോക ദാമോദരന്മാർ അയിഷ ബ്രീഫിന്റെ ആഢംബരം അനുഭവിച്ചു.

പിരിവിന്റെ സെക്കന്റ് റൌണ്ട് കമ്പിൽ അങ്ങാടിയിലേക്ക് ആക്കാമെന്ന് തീരുമാനിച്ച് കച്ചറ ബ്രദേഴ്സ് ആ വഴിക്ക് നടക്കുമ്പോഴാണ് അങ്ങോട്ട് പോകുന്ന മൂസാന്റെ കാലി ജീപ്പ് വന്ന് നിര്‍ത്തിയത്. ഉടനെ എല്ലാവരും അതിന്റെ പിറകിൽ ഓടിക്കയറി. പ്രകാശനും സതീശനും ചാഫിയും കയറി ഇരുന്നതിന് ശേഷമാണ് അയ്‌മൂട്ടി കയറിയത്. കാലു പൊന്തിച്ച് അകത്തേക്ക് കയറുമ്പോള്‍ അദാ വീണ്ടും ദാമോദരന്മാർ ട്രപ്പീസ് കളിക്കുന്നു..! ഇതെന്ത് മാജിക്ക് ! ജീപ്പിൽ കയറുന്ന സമയത്ത് ഇവൻ അത് അഴിച്ച് കളഞ്ഞോ എന്ന് അത്ഭുതപ്പെട്ട് പ്രകാശൻ അവന്റെ ലുങ്കി താഴ്ത്തി നോക്കിയപ്പോൾ അടിവശത്ത് ഒന്നുമില്ലാതെ അയിഷ ബ്രീഫിന്റെ ബെല്‍റ്റ് മാത്രം അരയിൽ !!!