Tuesday, May 13, 2008

ഗുരുദക്ഷിണ

എന്റെ വീട്ടി‍ലെ ഏറ്റവും ഇളമുറക്കാരനായിരുന്നു‍ ഞാന്‍ (ലേറ്റ്‌ കമര്‍). തൊട്ടു മുന്‍പിലെ പ്രൊഡക്ഷനേക്കാള്‍ 12 വയസ്സ്‌ കുറവ്‌. അതുകൊണ്ട്‌ വീട്ടിലെ ഓമനത്തിങ്കള്‍ക്കിടാവായിരുന്നു ഞാന്‍. അച്ഛന്‌ 52 വയസ്സായപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌. (ഏകദേശം നാലു മാസത്തോളം ഞാന്‍ പിടികൊടുത്തിരുന്നി‍ല്ലെത്രെ. ഈ പിടികൊടുക്കായ്മയും ഒളിച്ചിരിക്കലും തുടര്‍ജീവിതത്തിലുമുണ്ടായിരുന്നു.)

എന്നാ‍ല്‍ കൗമാരത്തിലേക്ക്‌ കടന്നപ്പോള്‍ അതെല്ലാം നഷ്ടമായി. പിതാശ്രീയുടെ ഉപരോധങ്ങളായിരുന്നു‍ ജീവിതത്തില്‍ നിറച്ചും. അവനോട്‌ കൂട്ടു‍ കൂടരുത്‌, അവരുടെ കൂടെ കളിക്കരുത്‌, വൈകിട്ട്‌ 6 മണിയോടെ കൂടണയണം. വല്ലപ്പോഴും പുറത്തിറങ്ങിയാല്‍ അന്യഗ്രഹജീവിയെപ്പോലെ പിള്ളേരെല്ലാം തുറിച്ചു നോക്കും. അങ്ങനെ 'മാന്യന്‍മാരോടൊന്നും കൂട്ടു‍കൂടാനാവാതെ എന്റെ കൗമാരം താലിബാന്റെ ഭരണത്തിന്‍ കീഴിലെ അഫ്ഗാന്‍കാരനെ പോലെയായിരുന്നു.

ഇതില്‍ നിന്നും ചെറിയ ഒരു പരോള്‍ വല്ലപ്പോഴും അനുവദിക്കുന്നതു ഓര്‍ക്കാട്ടേരിയിലുള്ള മൂത്ത ചേച്ചിയുടെ വീട്ടിലേക്കുള്ള യാത്രയാണ്‌. അവിടെ എന്റെ അടുത്ത കൂട്ടുകാര്‍ സ്വന്തം മരുമകനും പിന്നെ 'ഏന്തിക്കുത്ത്‌' ശശിയുമായിരുന്നു. മരുമകനും മാമാശ്രീയുമായുള്ള 'അടുത്ത ബന്ധം' ആ ഭാഗത്ത്‌ ചര്‍ച്ചാവിഷയമായിരുന്നു. നടക്കുന്നതും ചിന്തിക്കുന്നതും പറയുന്നതുമെല്ലാം മെല്ലെയായതിനാല്‍ അവനെ എല്ലാവരും വിളിക്കുന്നത്‌ 'അവാര്‍ഡ്‌' എന്നാ‍യിരുന്നു. ശശി ഞങ്ങളുടെ ഗുരുവും വഴികാട്ടി‍യും എല്ലാമാണ്‌. നാണം മറക്കാന്‍ ഉടുതുണി പോലുമില്ലാത്ത 'പാവപ്പെട്ട' സിനിമാനടികളുടെ ഫോട്ടോകളും, നാലായി മടക്കിയ 'താളിയോലഗ്രന്ഥങ്ങളും' മൂപ്പരുടെ ശേഖരത്തിലുണ്ട്‌. മുറിയന്‍ ബീഡി വലിച്ച്‌ വെള്ളപുക വളയങ്ങളായി പുറത്തേക്ക്‌ വിടാനും അതുതന്നെ‍ അകത്തേക്കെടുക്കാനും ശശിക്ക്‌ കഴിയുമായിരുന്നു. ശശി നടക്കുമ്പോള്‍ പിന്നില്‍ നിന്നും നോക്കിയാല്‍ ഭൂമിക്ക്‌ കാറ്റ്‌ അടിക്കുതാണെന്നു തോന്നിപ്പോകും. ശശിയുടെ വലതു കാലിന്റെ കാല്‍പ്പാദം 'റ' എതു പോലാണ്‌. നടക്കുമ്പോള്‍ ഇടതുകാല്‍ മുന്നോട്ടു‍ വെച്ച്‌ ആഞ്ഞുവലിച്ചു വലതു കാല്‍ മുന്നോട്ടു‍ വെച്ച്‌ ഗിയറൊന്നു‍ മാറ്റിയാലേ വണ്ടി മൂവാകൂ. അതു കൊണ്ടാണ്‌ 'ഏന്തിക്കുത്ത്‌ ശശി' എന്ന പേരു വന്നത്‌.

പക്ഷേ നാട്ടു‍കാര്‍ക്കും വീട്ടുകാര്‍ക്കും ഓമനയാണ്‌ ശശി. നന്നായി പഠിക്കും. എന്നാ‍ല്‍ ഓല മടയാന്‍ വരുന്ന നാണിയമ്മ ചേച്ചിയോട്‌ ഒരിക്കല്‍ ഇങ്ങനെ പറയുന്നതു കേട്ടിട്ടു‍ണ്ട്‌.
'ആ ചെക്കന്റെ നോട്ടം തീരെ ശരിയല്ല. മറ്റേക്കാലും ആരെങ്കിലും ചവിട്ടി ഒടിക്കും. പെണ്ണുങ്ങളെ കണ്ടാലൊരാര്‍ത്തിയാ ചെക്കന്‌. നിനക്കറിയണോ. ചെക്കനെപ്പോഴും എന്റെ ശോഭേടടുത്ത്‌ പോയീം വന്നും കളിക്കും. വറ്റിട്ട കൈകൊണ്ട്‌ കോയീനെ തെളിച്ചപോലെ. മാറൂല്ല. എനക്കൊരാധിയാ.. പറ്റിയാ പറ്റീല്ലെ'

അങ്ങനെ ഒരു 'എല്ലില്ലാത്ത' പരീക്ഷ എഴുതിയ മധ്യവേനല്‍ അവധിയില്‍ അച്ഛന്‍ അനുവദിച്ച 5 ദിവസത്തെ വിസയില്‍ ഞാന്‍ ഓര്‍ക്കാട്ടേരിക്ക്‌ കുതിച്ചു. മാമാശ്രീയെ കാത്ത്‌ മരുമകനും ഗുരുവും നില്‍പ്പുണ്ടായിരുന്നു. മരുമകന്റെ പഞ്ചറായ സൈക്കിളുന്തി ഓര്‍ക്കാട്ടേരി ഹോസ്പിറ്റലിന്റെ പിന്‍വശത്തുള്ള വിശാലമായ വയലിലേക്ക്‌ നീങ്ങി. അതിന്റെ ഓരങ്ങളായിരുന്നു‍ ഞങ്ങളുടെ വിഹാരകേന്ദ്രം. അവിടത്തെ ഒരു പീറ്റത്തെങ്ങില്‍ ചാരിനി്ന്നു ഗുരു പോക്കറ്റില്‍ നി്‌ന്നും ബീഡിയെടുത്ത്‌ കത്തിച്ച്‌ ആഞ്ഞുവലിച്ച്കൊണ്ട്‌ ചോദിച്ചു.

'എടാ.. നിങ്ങള്‍ കുളിസീന്‍ കണ്ടിട്ടു‍ണ്ടോ....?'
'ഏയ്‌ എവിടെ കാണാനാ...'
'കാണണോ...'
ഞങ്ങള്‍ രണ്ടുപേരും വാ പൊളിച്ചിരുന്നു.
ഗുരു തെങ്ങിന്റെ സപ്പോര്‍ട്ടോ‍ടെ നേരെ നി്‌ന്നു പാര്‍ലമെന്റിനു മുമ്പിലെ അംബേദ്ക്കറിന്റെ പ്രതിമപോലെ കൈ ചൂണ്ടുവിരല്‍ നീട്ടി.
'അതാ അങ്ങ്‌ .....'
മരുമകന്‍ പറഞ്ഞു 'അത്‌ ആസിയാത്താന്റെ വീടല്ലേ.?'
'അതേ. ആസിയാത്തയുടെ മോള്‌ സൈനബ എല്ലാ ദിവസവും രാത്രി ഏഴരയ്ക്ക്‌ കുളിക്കാന്‍ കയറും. കുളിമുറി ഭാഗത്ത്‌ വയലായതുകൊണ്ട്‌ ആരുമതുവഴി വരില്ല. കുളിമുറി തുറന്നിട്ടു ലൈറ്റിട്ടു കൊണ്ട്‌ വിസ്തരിച്ചാണ്‌ കുളി. ഞാന്‍ കുറച്ച്‌ ദിവസമായി ഏഴര മുതല്‍ എട്ടു വരെ സ്ഥിരം കാഴ്ചക്കാരനാണ്‌.'

കേട്ടപ്പോ തന്നെ എന്റെ ഹൃദയം പടപടാന്നു അടിക്കുവാന്‍ തുടങ്ങി. വൈകിട്ടു ഏഴുമണിയാകാനായിരുന്നു പിന്നീടു ധൃതി. അങ്ങനെ ഏഴുമണിയായപ്പോള്‍ മൂന്നു നുഴഞ്ഞു കയറ്റക്കാര്‍ തോടും വയലും വെള്ളരിക്കുണ്ടുകളും താണ്ടി ആസിയാത്തയുടെ വീട്ടി‍െ‍ന്‍റ പിന്‍ഭാഗത്ത്‌ ടെന്റടിച്ചു. ചീവീടിന്റെയും തവളയുടെയും ബാക്ക്ഗ്രൗണ്ട്‌ മ്യൂസിക്‌. അതോടൊപ്പം നെഞ്ഞത്ത്‌ നിന്നു‍ള്ള ഡ്രംബീറ്റ്സും മാത്രം. നെഞ്ഞിടിപ്പ്‌ കൂടിക്കൂടി അത്‌ പൊട്ടിത്തെറിക്കുമെന്നു‌ ഞാന്‍ പേടിച്ചു.

ഗുരു ഒരു കമാന്‍ഡറെ പോലെ പറഞ്ഞു.
'ടെയ്ക്ക്‌ പൊസിഷന്‍സ്‌.. ഒുന്നും പേടിക്കണ്ടാ.. ഇതു വഴി ഒരു പൂച്ചയും വരില്ല.
മഗ്‌രിബ്‌ കൊടുത്തു കഴിഞ്ഞാല്‍ അവള്‍ വരും.'

അപ്പോ കുറച്ച്‌ ധൈര്യമായി. വയലിനു തൊട്ടടുത്തുള്ള പറമ്പില്‍ ചെറിയൊരു മാവുണ്ടായിരുന്നു. മാവിന്റെ മുകളില്‍ കയറിയാല്‍ സ്പോട്ടു വ്യക്തമായി കാണാം.
'നമുക്കാ മരത്തിന്റെ മുകളില്‍ കയറിനോക്കിയാലോ?' മരുമകന്റെ തല നിറച്ചും ബുദ്ധിയാണ്‌.
ഗുരു പറഞ്ഞു. 'അതൊന്നും വേണ്ട. ഞാനീ കല്ലിന്റെ മുകളില്‍ കയറി ഏന്തിപ്പിടിച്ചു നോക്കലാണ്‌.'

പക്ഷേ 'ക്ലോസപ്പ്‌ ഷോട്ടിനെപ്പറ്റിയുള്ള മരുമകന്റെ വര്‍ണനക്കു മുന്‍പില്‍ ഗുരുവും വഴങ്ങി. മെല്ലെ ഞങ്ങള്‍ ആ ചെറിയ വയല്‍ കടന്നു, മാവിന്‍ ചുവട്ടി‍ലേക്കു നീങ്ങി. ദൂരെ അങ്ങാടിയില്‍ കൂടി ഓടു ബസിന്റെ ലൈറ്റ്‌ മാവിന്‍ തലപ്പിലേക്ക്‌ വരുമ്പോള്‍ എന്റെ ഹൃദയമിടിപ്പിന്‌ വേഗതകൂടി. ഞാനും മരുമകനും മാവിലേക്കു മെല്ലെ മെല്ലെ വലിഞ്ഞുകയറി. ഗുരുവിന്‌ കയറാന്‍ സാധിക്കുന്നി‍ല്ല. അവന്‍ കാള പശുവിന്റെ പുറത്ത്‌ കയറുന്നതുപോലെ ഒുന്നു‍ ട്രൈ ചെയ്തു നോക്കി. പറ്റുന്നില്ല. അവന്റെ 'റ' പോലത്തെ പാദം വഴങ്ങുന്നില്ല. പാവം.. ഞാന്‍ മെല്ലെ ഇറങ്ങി അടുത്തുള്ള ഒരു കല്ലെടുത്ത്‌ മാവിനടുത്തായി അവനൊരു പ്ലാറ്റ്ഫോം ഒരുക്കിക്കൊടുത്തു. ഗുരുവല്ലേ..

ഞാനും മരുമകനും തേന്‍മാവിന്‍കൊമ്പില്‍, ഗുരു താഴെ. സമയം ഇഴഞ്ഞുനീങ്ങുന്നു. ഇരുട്ടു കൂടിവരുന്നു. ആകാശത്ത്‌ നല്ല കരിമേഘമുണ്ട്‌. ഒുന്നു‍ രണ്ടു നക്ഷത്രങ്ങളും ഞങ്ങളുടെ കൂടെ കൂടി.

'എടാ ഇവളിന്നു കുളിക്കില്ലേ.. സൈനബ ഇല്ലെങ്കില്‍ അയിഷാത്തയെങ്കിലും മതിയായിരുന്നു.' ഞാന്‍ പറഞ്ഞു.
മിണ്ടാതിരിയെടാ..' ഗുരു താഴെ നിന്നും മുരണ്ടു.

കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്കൊടുവില്‍ കിണറ്റിന്‍ പടവില്‍ തൊട്ടി അനങ്ങുന്ന ശബ്ദം കേട്ടു. ഞങ്ങളുടെ ശ്വാസം നിലച്ചു. എല്ലാവരും വീണ്ടും ടെയ്ക്ക്‌ പൊസിഷന്‍സ്‌.....
പെട്ടെന്നു കുളിമുറിക്കകത്ത്‌ ലൈറ്റ്‌ തെളിഞ്ഞു.
ഗുരുവിന്‌ വ്യക്തമായി കാണാനാവുന്ന‍ല്ല. കല്ലിന്‍മേല്‍ നി്ന്നും‌ മാവില്‍ പിടിച്ചുകൊണ്ട്‌ ഏന്തി നോക്കുന്നു‍ണ്ടായിരുന്നുന്നു.

കുളിമുറിയുടെ വാതില്‍ തുറന്നു.
അതാ സൈനബ ലൈവ്‌...

തലയില്‍ തട്ടമില്ലാതെ ആദ്യമായാണ്‌ അവളെ കാണുത്‌. കരിമേഘം വഴിമാറിയ പൂന്തിങ്കളിനെ പോലെ അതാ സുബൈദ ഉദിച്ചുനില്‍ക്കുന്നു. ബ്ലൌസിന്റെ ഹുക്കുകള്‍ കുറേ അഴിഞ്ഞിട്ടു‍ണ്ടായിരുന്നു. അതിനിടയിലൂടെ രണ്ടു കണ്ണുകള്‍ ഇരുട്ടി‍ലേക്ക്‌ നോക്കുന്നു. താഴെ മാവിനുചുവ‍ട്ടില്‍ തന്റെ പരമാവധി ശക്തിയെടുത്ത്‌ ഗുരു ഏന്തിയേന്തി നോക്കുകയായിരുന്നു. അവന്‍ എന്തായെടാ... എന്തായെടാ... എന്നു വിറയാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചുകൊണ്ടിരുന്നു.

സൈനബ നീരാട്ടു തുടങ്ങി. 'ഓ... സൈനബാ...'

കവി പാടിയതുപോലെ 'വെണ്ണതോല്‍ക്കുമുടലില്‍' സൈനബ സോപ്പു തേച്ചുകൊണ്ടേയിരുന്നു.

താഴെ നിന്നും‍ ഗുരു പല്ലു കടിച്ചുപിടിച്ചു കൊണ്ട്‌ വീണ്ടും.
'എന്തായെടാ..'
'എന്തായെടാ..' ഇപ്പോള്‍ ശബ്ദത്തിന്‌ കൂടുതല്‍ വിറയലുണ്ട്‌.
'നായിന്റെ മക്കളെ നിങ്ങളെന്താ ഒു‍ന്നും മിണ്ടാത്തെ'

മരുമകന്‍ പ്രസന്റ്‌ സിറ്റ്വേഷന്‍ വിവരിച്ചു കൊടുത്തു. ഞാന്‍ താഴോട്ടു നോക്കുമ്പോള്‍ ഗുരു മാവിനെ കെട്ടി‍പ്പിടിച്ച്‌ ഉമ്മകള്‍ കൊടുക്കുന്നു.
പെട്ടെന്നു സൈനബ പൊസിഷന്‍ മാറ്റി. ആര്‍ത്തി മൂത്ത മരുമകന്‍ വ്യക്തമായ പിക്ചര്‍ കിട്ടാ‍ന്‍ കൊമ്പ്‌ മാറ്റിചവിട്ടിയതും....... കൊമ്പൊന്നു‍ ഞെരിഞ്ഞു.

'........പ്ടേ........' എന്നൊരു ശബ്ദം......

താഴെ നിന്നും 'അമ്മേ...... എന്നെക്കൊന്നേ........' എന്നൊരു ദീനരോദനം.
കൃത്യമായി ഗുരുവിന്റെ തലയില്‍ തന്നെയൊണ്‌ കൊമ്പു വീണത്‌. ചക്ക വെട്ടി‍യിട്ടതുപോലെ ഇരുവശത്തായി ഞങ്ങള്‍ 'മൂന്നുപേരും'.

ശബ്ദം കേട്ട മാത്രയില്‍ സൈനബ 'അള്ളോ.... കള്ളനീ‍യ്‌.....'എന്നു‍ വിളിച്ചു കൂവി.
'പേടിക്കണ്ടാ... പേടിക്കണ്ടാ... കള്ളനൊന്നു‍മല്ല... മരക്കൊമ്പ്‌ പൊട്ടിയതാ....' മരുമകന്‍ വിളിച്ചുകൂവി.

'ഫാ.. നായീന്റെ മോനേ... നിന്റെ അമ്മേ......ഃ@*%&'
ഞാനെന്റെ പെങ്ങളെ തന്നെ‍ തെറി പറഞ്ഞു.

മരക്കൊമ്പിലുരഞ്ഞുണ്ടായ വേദനകള്‍ മറന്നു ഞങ്ങള്‍ ചാടിയെണീറ്റു. ഞാന്‍ ഗുരുവിനെ എഴുന്നേ‍ല്‍പ്പിക്കാന്‍ ശ്രമിച്ചു. പൊക്കാന്‍ പറ്റുന്നില്ല. അവന്റെ കാലുകള്‍ ഗുണിതത്തിലെ 'x' മാര്‍ക്ക്‌ പോലെ പിണഞ്ഞുപോയിരുന്നു. അപ്പോഴേക്കും ടോര്‍ച്ച്ലൈറ്റുകള്‍ മാവിനെ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു.

ഗുരുവിനെ ഉപേക്ഷിക്കാതെ രക്ഷയില്ല..

പല്ലി വാല്‍മുറിച്ചിട്ടതുപോലെ ഗുരുവിനെ ഉപേക്ഷിച്ച്‌ ഞാനും മരുമകനും വെള്ളരിക്കുണ്ടുകളും, തോടുകളും, വയലുകളും തൊടാതെ പറന്നു. 'പോകല്ലടാ.....' ഗുരുവിന്റെ ദയനീയമായ വിളി ഞങ്ങള്‍ കേട്ടതേയില്ല. ദൂരെ ചെന്നു തിരിഞ്ഞുനോക്കിയപ്പോ കുറേ ടോര്‍ച്ചുലൈറ്റുകള്‍ മാവിന്‍ ചുവട്ടിലെത്തിയിരുന്നു.

വെളുത്ത എന്തോ സാധനങ്ങള്‍ മേലോട്ടും താഴോട്ടും ഉയരുന്നതും താഴുന്നതും മാത്രം കാണാമായിരുന്നു. അതോടൊപ്പം 'അയ്യോ......' അലമുറയും കേട്ടു.

25 comments:

  1. oru manjappusthakathinte manam.....
    eee pokku sariyallllaaaa

    ReplyDelete
  2. ഈ മാസം ഒന്നാം തീയതിതന്നെ ഞാനും ഒരു ഗുരുദക്ഷിണവച്ചിരുന്നു കുമാരാ!

    പേരിലെ സാമ്യം ഉണ്ടാക്കിയ കണ്‍ഫ്യൂഷന്‍ കൊണ്ട് ഇവിടെ വന്നതാണെങ്കിലും വായിച്ചപ്പോള്‍ ഇഷ്ടായി!

    :)
    ദക്ഷിണകൊടുക്കുന്നെങ്കില്‍ ഇങ്ങനെതന്നെ കൊടുക്കണം!!

    ReplyDelete
  3. i remember the movie
    'in harihar nagar'
    after reading this...
    i know u cant able to
    do this type..
    i'm assure this is a
    fantasy..

    ReplyDelete
  4. എഴുതാനുള്ള കഴിവുണ്ട്..നല്ല നല്ല പോസ്റ്റുകള്‍ ഇടുക..ആശംസകള്‍...

    ReplyDelete
  5. മീര,
    ഹരിയണ്ണന്‍,
    വിനോദ്,
    മൂര്‍ത്തി,
    ഗ്രീഷു,
    എല്ലാവര്‍ക്കും വളരെ നന്ദി..
    ഇനിയും വായിക്കുമല്ലോ.

    ReplyDelete
  6. നല്ല ബെസ്റ്റ് ഗുരുദക്ഷിണ!
    :)

    ReplyDelete
  7. kumaretta ellam njaan time kittumbol vaayikkam tto..............

    ippol samayam illa

    ReplyDelete
  8. എന്നാലും എന്റെ കുമാരാ..ഏകലവ്യനെ പോലെയുള്ള ശിഷ്യന്മാര്‍ ഉണ്ടായിരുന്ന ഭാരതത്തില്‍ ഇമ്മാതിരി ശിഷ്യന്മാരും ഉണ്ടായിരുന്നു എന്നു സത്യത്തില്‍ മലായാളം ബ്ലോഗ് വന്നില്ലായിരുന്നങ്കില്‍ ഞാന്‍ അറിയാതെ പോയേനെ.
    നല്ല അവതരണം. ഇതു വായിച്ചപ്പോള്‍ എല്ലാ പോസ്റ്റു കളും വായിക്കണം എന്നു തോന്നുന്നു. വായിക്കും

    ReplyDelete
  9. nostalgia :( pazhaya pala karyangalum ormippichathinu nandi :P

    ReplyDelete
  10. zree, pirikkutti, nishpakshan, kilukkaampetti,
    shammi...
    many many thanks..

    ReplyDelete
  11. ഇഷ്ടായീ. വയലേലകളും മാവും എല്ലാം ചേര്‍ന്ന നാടിന്റെ ഓര്‍മ മനസിനെ പുറകോട്ട് പായിച്ചു. പക്ഷേ പശ്ചാത്തലം (കുളിസീന്‍) ആയതുകൊണ്ട് തല്‍കാലം ആ ചിന്ത മാറ്റി വെച്ച് . നല്ല അവതരണം.

    ReplyDelete
  12. ഈ കുമാരേട്ടന്റെ ഒരു കാര്യം, വേണ്ടാത്തതൊക്കെ ഓർമ്മിപ്പിക്കാനായിറ്റ്…!

    ReplyDelete