Thursday, October 8, 2015

അന്തിച്ചെത്ത് തേർഡ് സീസൺ


സമയം അർദ്ധരാത്രി, പൂവൻ കോഴി പിടക്കോഴിയെപ്പോലെ ചെറിയ തടിയൻ സൂചി പന്ത്രണ്ട് മണി പോയന്റിനെ പിടിക്കാനായി കുതിക്കുന്നു. വല്ലിയേച്ചിയുടെ വീടിന്റെ വിറകുകൾ വെക്കുന്ന ഞാലിപ്പുരയിൽ നമ്മളുടെ പഴയ കഥാനായകൻ ചെത്തുകാരൻ സുരൻ തന്റെ വ്രതം മുറിക്കാനായി നിൽക്കുകയാണ്. കെട്ടിയോനും കുട്ടികളും ഉറങ്ങിയ ശേഷം കാമുകസമാഗമ സംഗമത്തിനായി പുറത്തിറങ്ങി വരാമെന്നാണ് ആ ചേച്ചി പറഞ്ഞത്. പണ്ടത്തെ ദയനീയമായി ഒടുങ്ങിപ്പോയ സംരംഭങ്ങളുടെ നീറിനോവിക്കുന്ന സ്മരണകൾ സുരന്റെ മെമ്മറിയിലൂടെ സ്റ്റേറ്റ് ബസ്സ് പോലെ കടന്നുപോയി.
ചുറ്റും ചിതറിക്കിടക്കുന്ന വിറകുകളും ഓലക്കെട്ടുകളും പെറുക്കിമാറ്റി, ചാക്കുകൾ വിരിച്ച് അതിന്റെ മുകളിൽ തന്റെ ലുങ്കി അഴിച്ച് വിരിച്ച് സുരൻ ആറടിനീളത്തിലും രണ്ടടി വീതിയിലും പടനിലം ഒരുക്കി. അവിടെ മുല്ലപ്പൂ വിതറാൻ നോക്കിയപ്പോ സീസണല്ലാത്തോണ്ട് ചെമ്പരത്തിപ്പൂ മാത്രേ ആ പരിസരത്തുണ്ടായിരുന്നുള്ളൂ. മൂപ്പർ ചോപ്പിന്റെ പാർട്ടിക്കാരനായത് കൊണ്ട് അത് പൊട്ടിച്ച് ഇടാനൊരു വൈമനസ്യമുണ്ടായി. അതിനാൽ മൂലയ്ക്കൊരു ചാക്കിൽ വെച്ചിരുന്ന ഉമിയെടുത്ത് വിതറി അഡ്ജസ്റ്റ് ചെയ്തു. പൊന്നു വെക്കുന്നിടത്ത് പൂ വെക്കുന്നത് പോലെ. ബട്ടൺസഴിക്കുന്നതിനു മുമ്പ് ഡാം തകർന്നാലോന്ന് പേടിച്ച് ഷർട്ടഴിച്ച് ഞാലിയിൽ തൂക്കിയിട്ട് കുംഭമേളക്ക് പോകുന്ന ദിഗംബരനായി അക്ഷമയുടെ പര്യായമായി ഇടക്കിടക്ക് രശ്മിനായനാരുടെ പേജിൽ പുതിയ അപ്ഡേറ്റ്സ് വല്ലതും വന്നോ എന്നും നോക്കിയിരുന്നു.
പണ്ടത്തെ പിള്ളേർ എട്ടുമണിയാകുമ്പോൾ മലബാർ എക്സ്പ്രസ്സിലെ ലോക്കൽ കമ്പാർട്ട്മെന്റ് പോലെ അട്ടിക്കിടുമെങ്കിൽ ഇപ്പോഴത്തെ പിള്ളേർ പരമ്പരാഗത സീരിയലുകൾ കണ്ട് ഉറങ്ങുമ്പോഴേക്കും പാതിരായാകും. ടി.വി.യൊക്കെ പിള്ളേരെ മാത്രമല്ല പ്രണയത്തേയും നശിപ്പിക്കുമെന്ന് സുരൻ വിചാരിച്ചു.
പന്ത്രണ്ട് മണികഴിഞ്ഞപ്പോൾ വീട്ടിലെ ഒച്ചപ്പാടും വെളിച്ചവും നിന്നു. കായക്കുല ചാക്കിൽ പൊതിഞ്ഞത് പോലെ വല്ലിയേച്ചി ഒരു നൈറ്റിയിട്ടുകൊണ്ട് വന്നു. അത് കണ്ടപ്പോൾ ഉറങ്ങിയ സിംഹം ഗുഹയിൽ നിന്നും എഴുന്നേൽക്കുന്നത് പോലെ അന്ന മാതിരി എഴുതാനും പറയാനും സുരൻ എം.ടി.യൊന്നുമല്ല സ്ഥലം കുടജാദ്രിയും. അവൻ വല്ലിയേച്ചിയെ കണ്ടാൽ ഉറങ്ങാറേയില്ലായിരുന്നു. മൃദംഗവിദ്വാന്മാർ പൊതിഞ്ഞ് വെച്ച തുണിയഴിക്കുന്നത് പോലെ സുരൻ വല്ലിയേച്ചിയുടെ നൈറ്റിപൊക്കി ശിലാഫലകം അനാച്ഛാദനം ചെയുമ്പോഴുള്ള രാഷ്ട്രീയ നേതാവിനെ പോലെ നിന്നു. അന്നേരമാണ് അവനു ഓറെയൊന്ന് മൊബൈൽ വെളിച്ചത്തിൽ കാണണമെന്ന് തോന്നിയത്. അതിപ്പോ ഫാഷനാണല്ലോ കണ്ടാലും പോര പിടിച്ചാലും പോര മൊബൈലിൽ തന്നെ പിടിക്കണം.
കളിക്കാരെത്തുന്നതിനു മുൻപുള്ള ഈഡൻ ഗാർഡൻസിലെ ബൌണ്ടറി റോപ്പ് പോലെയുള്ള അരനൂൽ മാത്രമിട്ട വല്ലിയേച്ചിയുടെ ബോഡി ലാംഗ്വേജിന്റെ മധ്യപ്രദേശ് കണ്ടപ്പോൾ സുരന്റെ മനസ്സിൽ ചില അക്ഷരങ്ങൾ പൊട്ടിമുളച്ച് ഒരു ഉപമ രൂപപ്പെട്ടു.
“വൈ..”
“ക്യാപ്പിറ്റൽ വൈ..”
“ഇംഗ്ലീഷ് ക്യാപ്പിറ്റൽ വൈ പോലെ..”
രണ്ട് ദിഗംബര രൂപികളും നെടുനാളത്തെ തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന് വെമ്പൽകൊള്ളവെയാണ് സുരന്റെ കണ്ണിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ടത്. മൊബൈൽ വിളക്കിൽ നോക്കുമ്പോൾ ചിരപരിചിത സ്ഥലത്ത് രണ്ട് ചിരപരിചിതരെ അസമയത്ത് കണ്ടതിൽ അന്തംവിട്ട് നിൽക്കുന്ന ഒരു പെരുച്ചാഴിയെയാണത്. കൈയ്യിൽ കിട്ടിയ ഒരു വിറക് കൊള്ളിയെടുത്ത് വഴിമാറിപ്പോ മുണ്ടക്കൽ ദിനേശാ എന്ന് പറഞ്ഞ് ഒരേറ് വെച്ച് കൊടുത്തു. അവിടെയാണ് പിഴച്ചത്, അതും മൂന്നാമത്..
പിന്നെ കേട്ടത് ഒരു മൂളലായിരുന്നു. സ്വര്യമായി ഹണീ ഉൽ‌പ്പാദനം നടത്തിക്കൊണ്ടിരിക്കുന്ന ബീസിനോടായിരുന്നു സന്താനോൽ‌പ്പാദനം നടത്താൻ വന്ന സുരന്റെ പരാക്രമം. തേനീച്ചക്കൂട്ടം റാണിയെയും കൂടിനെയും ഉപേക്ഷിച്ച് ബീഫ് ഫെസ്റ്റിവലെന്ന് കേട്ടത് പോലെ സംഘടിതരായി കമിതാക്കളെ പൊതിഞ്ഞു. അരയിലെ നൂലിന്റെ ബന്ധനത്തിന്റെ ധൈര്യത്തിൽ വല്ലിയേച്ചി അകത്തേക്കും ഒരു നൂലുമില്ലാതെ സുരൻ പുറത്തേക്കും പറപറന്നു...
വീട്ടിലെത്തി പുറത്തെ മുറി തുറന്ന് കട്ടിലിൽ വീണ് ലൈറ്റിട്ട് തന്റെ കാരിരുമ്പ് പോലത്തെ ബോഡി മുരിക്ക്മരം പോലെ ആയ കാഴ്ച കണ്ട് സുരൻ ഞെട്ടി. നാളെ ഇത് ഏത് ഡോക്റ്ററെ കാണിക്കുമെന്നോർത്തപ്പോൾ തേനീച്ചക്കുത്തിന്റെ വേദന ഒരു വേദനയേ അല്ലാതായി.
അധോമുഖനായപ്പോൾ കക്കിരി, കൈപ്പക്ക തുടങ്ങിയ ചില പച്ചക്കറികളുടെ താരത‌മ്യം അവനോർമ്മ വരാൻ കാരണം ജൈവകൃഷിയുടെ വക്താവായത് കൊണ്ട് മാത്രമാണ്.

1 comment:

  1. സ്വര്യമായി ഹണീ ഉൽ‌പ്പാദനം നടത്തിക്കൊണ്ടിരിക്കുന്ന ബീസിനോടായിരുന്നു സന്താനോൽ‌പ്പാദനം നടത്താൻ വന്ന സുരന്റെ പരാക്രമം. തേനീച്ചക്കൂട്ടം റാണിയെയും കൂടിനെയും ഉപേക്ഷിച്ച് ബീഫ് ഫെസ്റ്റിവലെന്ന് കേട്ടത് പോലെ സംഘടിതരായി കമിതാക്കളെ പൊതിഞ്ഞു. അരയിലെ നൂലിന്റെ ബന്ധനത്തിന്റെ ധൈര്യത്തിൽ വല്ലിയേച്ചി അകത്തേക്കും ഒരു നൂലുമില്ലാതെ സുരൻ പുറത്തേക്കും പറപറന്നു..

    thakarthu kumaretta thakarthu ...............

    ReplyDelete