രണ്ട് പേരു പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു എന്ന് ഒക്ടേവിയോ പാസ് എഴുതിയിട്ടുണ്ട്. അക്കാര്യത്തിന് അടിവരയിട്ട ഒരു പ്രണയമായിരുന്നു അരവിയുടേയും സുനിതയുടേതും. പ്രണയമെന്നത് രണ്ട് ‘വികാരി’കളുടെ സ്വകാര്യമായ ഇടപാടാണെങ്കിലും ശരിക്കുള്ള ഒരു 'ഇദ്' കിട്ടണമെങ്കില്‍ പ്രണയകാര്യം ആരോടെങ്കിലും പറയണം. പ്രണയ സല്ലാപത്തിന്നിടയിലെ കൊച്ച് കൊച്ച് കാര്യങ്ങള്‍, ഇഷ്ടങ്ങള്‍, അന്യോന്യം കൈമാറിയ 'ലൌ'കികവും ഭൌതികവും, ‘ഫിസിക്കലു’മായ സമ്മാനങ്ങള്‍ അതൊക്കെ ബസ് സ്റ്റോപ്പിലോ, ആല്ത്തറയിലോ, ഹോസ്റ്റല്‍ മുറിയിലോ ഇരുന്ന് അടുത്ത കൂട്ടുകാരോട് പറയുന്നത് പാൽപ്പായസത്തിൽ അണ്ടിപ്പരിപ്പ് കിട്ടിയത് പൊലെ ഡബിള്‍ രുചിയാണ്.
പ്രേമിക്കുന്നവരോട് അതിനെപ്പറ്റി ചോദിക്കുന്നത് അവര്‍ക്ക് കോടി രൂപ ലോട്ടറി അടിച്ചാല്‍ പോലുമില്ലാത്തത്ര സന്തോഷമുള്ള കാര്യമാണ്. “എടാ എന്തായി കാര്യം…” എന്ന് ചോദിച്ചാല്‍ ആ മുഖങ്ങളിൽ ഒരു നിമിഷം കൊണ്ട് ആയിരമായിരം സന്തോഷാമിട്ടുകളും നാണപ്പൂത്തിരികളും പൊട്ടിവിരിയും. ഏത് മുരടന്മാരേയും ആ ഒരൊറ്റ കുശലാന്വേഷണം കൊണ്ട് കുപ്പിയിലാക്കാം. പക്ഷേ അരവിയും സുനിതയും പൂച്ചയോ പല്ലിയോ പാറ്റയോ ഉറുമ്പോ വവ്വാലോ എന്തിന് ഒരു മനുഷ്യക്കുട്ടി പോലും അറിയാതെയാണ് സ്നേഹിച്ചിരുന്നത്.
പറശ്ശിനി അമ്പല നടയിലുള്ള അടുത്തടുത്ത ഫാന്‍സി കടകളിലെ സെയില്‍സ് മാനും പേടയുമാണ് രണ്ടു പേരും. വെറുതെയിരിക്കുന്ന മനസ്സുകളില്‍ പ്രണയം വര്‍ക്കൌട്ടാവുന്നു എന്നാണല്ലോ. പ്രണയം പനി വൈറസ് പോലെ ആര്‍ക്കാണ് പണി കൊടുക്കേണ്ടതെന്ന് നോക്കിയിരിപ്പാണ്. കടയില്‍ മുതലാളിയും കസ്റ്റമേഴ്സും ഇല്ലാത്ത സമയങ്ങളില്‍ കണ്ടും മിണ്ടിയുമിരുന്നപ്പോള്‍ സ്വാഭാവികമായി അവര്‍ അനുരാഗികളായി. ഇപ്പോഴത്തെ പ്രേമം പോലെ ഇന്ന് മീറ്റ് ചെയ്ത് നാളെ ഹണിമൂണ്‍ കളിച്ച് മറ്റന്നാള്‍ ഡൈവോഴ്സ് ആവുന്ന സാഷേ ടൈപ്പ് ഇന്‍സ്റ്റന്റ് ലവ് ആയിരുന്നില്ല അവരുടേത്. ജീവിക്കുന്നെങ്കില്‍ ഒന്നിച്ച് മാത്രം എന്ന് ഉറപ്പിച്ചുള്ള സീരിയസ്സ് പ്രേമം. ആരും കാണില്ലെന്നുറപ്പ് വരുത്തി അത്യന്തം രഹസ്യമായിരുന്നു ഇടപാടുകള്‍. ഇനി അഥവാ ആണുങ്ങളുടെ വര്‍ഗ്ഗബോധവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാന്‍ മുങ്ങിക്കളയാമെന്ന് അരവി വിചാരിച്ചാലും സുനിത വിടില്ല. അവളു സൂപ്പര്‍ഗ്ലൂ പോലെ ഒട്ടിച്ചാല്‍ ഒട്ടിയതാണ്. ഒരു കാര്യം തീരുമാനിച്ചാലത് നടത്തിയിരിക്കും.
കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചെങ്കിലും അരവിയുടെ ഫൈനാന്‍ഷ്യല്‍ സെറ്റപ്പ് ഒട്ടും നന്നായിരുന്നില്ല. താലി കെട്ടാന്‍ ആരോഗ്യമുണ്ടെങ്കിലും അത് വാങ്ങാനുള്ള വക ഇല്ലാത്തതായിരുന്നു പ്രോബ്ലം. കടയില്‍ നിന്നും ആകെ കിട്ടുന്നത് ആയിരത്തിയഞ്ഞൂറു രൂപയാണ്. അരി വാങ്ങിയില്ലെങ്കിലും റീചാര്‍ജ്ജ് കൂപ്പണ്‍ വാങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ട് ചെലവ് കഴിച്ച് സമ്പാദ്യം എന്നൊന്ന് കാര്യമായി ഉണ്ടാവില്ല. സുനിതയ്ക്കാണെങ്കില്‍ ഓരോ ദിവസം കഴിയും തോറും പ്രായപൂര്‍ത്തി ആയി വരുന്നു. എല്ലാ ഞായറാഴ്ചയും വീട്ടില്‍ ചായ കുടിക്കാരും റെഡി. കല്യാണത്തിനു സമ്മതിക്കാതെ അധിക നാളൊന്നും പിടിച്ച് നില്ക്കാന് പറ്റില്ല. തല കുനിക്കേണ്ടി വരും പെട്ടെന്ന് തന്നെ. ആലോചനകള്‍ക്ക് ഭ്രാന്ത് പിടിച്ചപ്പോള്‍ അരവിക്ക് ഉറക്കമില്ലാതായി. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പ്രണയവിദ്യാസമ്പന്നര്‍ പ്രേമമൊരു പൊട്ടക്കിണര്‍ പോലെയാണെന്ന് പറയുന്നത്. ഒരാവേശത്തിന് ചാടിയാല്‍ കൈയ്യില്‍ മൊബൈല്‍ ഇല്ലെങ്കില്‍ കയറി വരുന്നത് അത്ര ഈസിയാവില്ല.
കല്യാണം കഴിച്ച് കൊള്ളാമെന്ന പഴയ ചാക്ക് പോലത്തെ വാക്ക് കിട്ടിയാല്‍ ഡ്രെസ്സ് കോഡ് മറക്കുന്നവരാണ് ഇപ്പോഴത്തെ ലവേഴ്സ്. എന്നാല്‍ അവരെപ്പോലെ ആഫ്റ്റര്‍ മാര്യേജ് കാര്യങ്ങള്‍ പ്രീമാര്യേജ് ആക്കണമെന്നൊന്നും അരവിക്കും സുനിതക്കും തോന്നിയില്ല. മറ്റെല്ലാത്തിലും സമത്വമാണെങ്കിലും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത് ആണുങ്ങളാണല്ലോ. അരവി ഒട്ടും ശ്രമിച്ചില്ലെന്ന് പറഞ്ഞ് കൂട. ഇടക്ക് ചില കൈവിക്രിയകളൊക്കെ ചെയ്യാന്‍ നോക്കിയെങ്കിലും സുനിത സിലബസ്സിനു പുറത്തൊന്നും അനുവദിച്ചില്ല.
പക്ഷേ വിശുദ്ധ പ്രണയമാണ്, ബോഡി ടച്ചിങ്ങൊന്നുമില്ലെന്നൊക്കെ പറയാമെങ്കിലും എല്ലാത്തിനുമൊരു ലൂപ് ഹോള്‍സൊക്കെ ഉണ്ടാവുമല്ലോ. അതുമല്ല കട്ടു തിന്നുന്നതിന്റെ രുചി കെട്ടിയ ശേഷം തിന്നുന്നതിനുണ്ടാവില്ല.
അങ്ങനെ ഒരു കര്‍ക്കിടക മഴയ്ക്ക് അരവി സുനിതയോട് ഉമ്മ വെച്ചോട്ടേന്ന് രേഖാമൂലം ചോദിച്ചു. ലോകം കണ്ട് പിടിച്ചതില്‍ പിന്നെ ഉണ്ടായിട്ടുള്ള എല്ലാ കാമുകിമാരെയും പോലെ അതിഭയങ്കരമായി എതിര്‍ത്ത് കൊണ്ട് ഇല്ലാന്നൊക്കെ പറഞ്ഞെങ്കിലും അവസാനം അവള് സമ്മതിച്ചു. കന്നിനെ കയം കാണിക്കരുതെന്നും കസിന് ഐസ്ക്രീം വാങ്ങിക്കൊടുക്കരുതെന്നും ബുദ്ധിയുള്ളവര്‍ പറയാറുണ്ടല്ലോ. ടേസ്റ്റ് അറിഞ്ഞ അരവി പിന്നീടെപ്പോഴും കൊണ്ടാ.. കൊണ്ടാന്നു പറയാന്‍ തുടങ്ങി. ഈ ഡെയിലി ചോദിക്കുന്നത് ഒരു നിത്യ സംഭവമായപ്പോള്‍ ചില നിബന്ധനകള്‍ വെച്ച് സുനിത അതിന് മൂക്കുകയറിട്ടു.
ആയിടയ്ക്ക് പത്ത് രൂപ നാണയം കിട്ടാനില്ലെന്നും വെള്ളി,സ്വര്‍ണ്ണ കളറിലുമുള്ള ആ സങ്കരലോഹ നാണയം ഉരുക്കി വില്ക്കാന് വേണ്ടി ചിലര്‍ മൊത്തമായി വാങ്ങിക്കൊണ്ട് പോകുന്നെന്നും പറഞ്ഞൊരു വാര്‍ത്ത പത്രത്തില്‍ വന്നു. അത് കാരണം അരവിയൊരു ഊരാക്കുടുക്കില്‍ ചെന്നുപെട്ടു. അവന് നാണയങ്ങള്‍ ശേഖരിക്കുന്ന ഹോബിയുണ്ടായിരുന്നു. എല്ലാ നാണയങ്ങളുമല്ല പത്ത് രൂപ നാണയങ്ങള്‍ മാത്രം. മുട്ട ബുൾസ് ഐ പോലത്തെ പത്ത് രൂപാ നാണയങ്ങള്‍ അവനു വലിയ ക്രേസാണ്. അത് കലക്റ്റ് ചെയ്യാന്‍ അവന് ഇടക്കിടക്ക് ടൌണിലെ ബാങ്കുകളില്‍ പോകാറുണ്ട്. കൂടാതെ പരിചയമുള്ള കടകളില്‍ നാണയം വന്നാല്‍ എടുത്ത് വെക്കാന്‍ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില അതിമോഹികളുടെ കൈയ്യില്‍ നിന്നും പതിനഞ്ച് രൂപ കൊടുത്ത് പോലും നാണയം കലക്റ്റ് ചെയ്തിട്ടുമുണ്ട്. പത്രവാർത്ത കണ്ട് സംശയം തോന്നിയ ബാങ്കുകാര് അരവി വന്നപ്പോള്‍ ഫോണ്‍ ചെയ്ത് പോലീസില്‍ വിവരമറിയിച്ചു. അങ്ങനെ നിഷ്കളങ്കനും കൊതുകിനെയല്ലാതെ ഒരു മനുഷ്യജീവിയെപ്പോലും കൊല്ലാതിരുന്നവനുമായ അരവിക്ക് രാജ്യദ്രോഹത്തിന് പോലീസ് സ്റ്റേഷന് കയറേണ്ടി വന്നു.
സ്റ്റേഷനില്‍ കൊണ്ട് പോയി പലതവണ ചോദ്യം ചെയ്തിട്ടും നാണയമുരുക്കല്‍ സംഘത്തെപ്പറ്റി യാതൊരു വിവരവും അരവിയില്‍ നിന്ന് കിട്ടിയില്ല. അവന് അത്തരം ടീമുമായി ബന്ധവുമുണ്ടായിരുന്നില്ല. പിന്നെ നീ എന്തിനാ എപ്പോഴും നാണയം വാങ്ങിക്കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് അവനൊന്നും പറഞ്ഞതുമില്ല. പോലീസുകാര്‍ക്ക് പെരുമാറാന്‍ ഒരുത്തനെ കിട്ടിയാല്‍ ജോളിയാണല്ലോ. വായ കൊണ്ട് ചോദ്യം ചെയ്യല്‍ നിര്‍ത്തി അവര്‍ കൈ കൊണ്ട് ചോദ്യം ചെയ്യാന്‍ തുടങ്ങി. പാവം അരവി. അധികം അടി താങ്ങാനുള്ള ധാതുപുഷ്ടിയൊന്നും റേഷനരി തിന്ന് വളര്‍ന്ന ആ ബോഡിക്കുണ്ടായിരുന്നില്ല. കനപ്പടി രണ്ടെണ്ണം നടുപ്പുറത്ത് കിട്ടിയപ്പോള്‍ അവന് എല്ലാം പറഞ്ഞു. അത് കേട്ട് കാക്കിക്കുള്ളിലെ കാല്പ്പനികര് പുഞ്ചിരിച്ചു; കാപാലികന്മാര് നിനക്കൊന്നും വേറെ പണിയൊന്നുമില്ലെടാ എന്നു ചോദിച്ച് വിരട്ടി.
കണ്ടമാനം ഉമ്മ വേസ്റ്റാക്കുന്നവര്‍ക്ക് അനുകരിക്കാവുന്ന ഒരു ഐഡിയയാണ് അരവി സുനിതമാരുടേത്. പെണ്‍കുട്ടികള്‍ക്ക് അത് എല്‍.ഐ.സി. പോളിസി എടുക്കുന്നത് പോലെയാണ്. പ്രേമിച്ചവനെ തന്നെ കെട്ടുന്നെങ്കില്‍ മണി ബാക്ക് പോളിസി പോലെ കല്യാണ ചെലവിന് നല്ലൊരു തുക കിട്ടും. ഇന്‍ കേസ് ചെക്കന്മാരെങ്ങാനും പറ്റിച്ച് മുങ്ങിയാല്‍ സറണ്ടര്‍ ചെയ്ത് കാശാക്കാം.
ഓരോ പ്രാവശ്യം ഉമ്മ വെക്കുമ്പോഴും പത്ത് രൂപാ നാണയം അരവി സുനിതക്ക് കൊടുക്കണം. അവളത് ഭദ്രമായി സൂക്ഷിച്ച് വെക്കും. അങ്ങനെ കൂട്ടിക്കൂട്ടി വെച്ച് താലി വാങ്ങാനുള്ള കാശുണ്ടാക്കാമെന്നായിരുന്നു പ്ലാന്‍. ആദിവാസി ക്ഷേമപദ്ധതികളൊക്കെ പോലെ ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും അരവിയും സുനിതയും പത്ത് രൂപാ നാണയവും അവരുടെ പ്രണയവും കണ്ണൂരിലെ കണ്ടല്‍ ചെടി പോലെ സെലിബ്രിറ്റീസായി.
പ്രേമിക്കുന്നവര്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നത് ദൈവത്തിനും പിന്നെ ഗൂഗിളിനും മാത്രമറിയാം !
പ്രേമിക്കുന്നവരോട് അതിനെപ്പറ്റി ചോദിക്കുന്നത് അവര്‍ക്ക് കോടി രൂപ ലോട്ടറി അടിച്ചാല്‍ പോലുമില്ലാത്തത്ര സന്തോഷമുള്ള കാര്യമാണ്. “എടാ എന്തായി കാര്യം…” എന്ന് ചോദിച്ചാല്‍ ആ മുഖങ്ങളിൽ ഒരു നിമിഷം കൊണ്ട് ആയിരമായിരം സന്തോഷാമിട്ടുകളും നാണപ്പൂത്തിരികളും പൊട്ടിവിരിയും. ഏത് മുരടന്മാരേയും ആ ഒരൊറ്റ കുശലാന്വേഷണം കൊണ്ട് കുപ്പിയിലാക്കാം. പക്ഷേ അരവിയും സുനിതയും പൂച്ചയോ പല്ലിയോ പാറ്റയോ ഉറുമ്പോ വവ്വാലോ എന്തിന് ഒരു മനുഷ്യക്കുട്ടി പോലും അറിയാതെയാണ് സ്നേഹിച്ചിരുന്നത്.
പറശ്ശിനി അമ്പല നടയിലുള്ള അടുത്തടുത്ത ഫാന്‍സി കടകളിലെ സെയില്‍സ് മാനും പേടയുമാണ് രണ്ടു പേരും. വെറുതെയിരിക്കുന്ന മനസ്സുകളില്‍ പ്രണയം വര്‍ക്കൌട്ടാവുന്നു എന്നാണല്ലോ. പ്രണയം പനി വൈറസ് പോലെ ആര്‍ക്കാണ് പണി കൊടുക്കേണ്ടതെന്ന് നോക്കിയിരിപ്പാണ്. കടയില്‍ മുതലാളിയും കസ്റ്റമേഴ്സും ഇല്ലാത്ത സമയങ്ങളില്‍ കണ്ടും മിണ്ടിയുമിരുന്നപ്പോള്‍ സ്വാഭാവികമായി അവര്‍ അനുരാഗികളായി. ഇപ്പോഴത്തെ പ്രേമം പോലെ ഇന്ന് മീറ്റ് ചെയ്ത് നാളെ ഹണിമൂണ്‍ കളിച്ച് മറ്റന്നാള്‍ ഡൈവോഴ്സ് ആവുന്ന സാഷേ ടൈപ്പ് ഇന്‍സ്റ്റന്റ് ലവ് ആയിരുന്നില്ല അവരുടേത്. ജീവിക്കുന്നെങ്കില്‍ ഒന്നിച്ച് മാത്രം എന്ന് ഉറപ്പിച്ചുള്ള സീരിയസ്സ് പ്രേമം. ആരും കാണില്ലെന്നുറപ്പ് വരുത്തി അത്യന്തം രഹസ്യമായിരുന്നു ഇടപാടുകള്‍. ഇനി അഥവാ ആണുങ്ങളുടെ വര്‍ഗ്ഗബോധവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാന്‍ മുങ്ങിക്കളയാമെന്ന് അരവി വിചാരിച്ചാലും സുനിത വിടില്ല. അവളു സൂപ്പര്‍ഗ്ലൂ പോലെ ഒട്ടിച്ചാല്‍ ഒട്ടിയതാണ്. ഒരു കാര്യം തീരുമാനിച്ചാലത് നടത്തിയിരിക്കും.
കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചെങ്കിലും അരവിയുടെ ഫൈനാന്‍ഷ്യല്‍ സെറ്റപ്പ് ഒട്ടും നന്നായിരുന്നില്ല. താലി കെട്ടാന്‍ ആരോഗ്യമുണ്ടെങ്കിലും അത് വാങ്ങാനുള്ള വക ഇല്ലാത്തതായിരുന്നു പ്രോബ്ലം. കടയില്‍ നിന്നും ആകെ കിട്ടുന്നത് ആയിരത്തിയഞ്ഞൂറു രൂപയാണ്. അരി വാങ്ങിയില്ലെങ്കിലും റീചാര്‍ജ്ജ് കൂപ്പണ്‍ വാങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ട് ചെലവ് കഴിച്ച് സമ്പാദ്യം എന്നൊന്ന് കാര്യമായി ഉണ്ടാവില്ല. സുനിതയ്ക്കാണെങ്കില്‍ ഓരോ ദിവസം കഴിയും തോറും പ്രായപൂര്‍ത്തി ആയി വരുന്നു. എല്ലാ ഞായറാഴ്ചയും വീട്ടില്‍ ചായ കുടിക്കാരും റെഡി. കല്യാണത്തിനു സമ്മതിക്കാതെ അധിക നാളൊന്നും പിടിച്ച് നില്ക്കാന് പറ്റില്ല. തല കുനിക്കേണ്ടി വരും പെട്ടെന്ന് തന്നെ. ആലോചനകള്‍ക്ക് ഭ്രാന്ത് പിടിച്ചപ്പോള്‍ അരവിക്ക് ഉറക്കമില്ലാതായി. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പ്രണയവിദ്യാസമ്പന്നര്‍ പ്രേമമൊരു പൊട്ടക്കിണര്‍ പോലെയാണെന്ന് പറയുന്നത്. ഒരാവേശത്തിന് ചാടിയാല്‍ കൈയ്യില്‍ മൊബൈല്‍ ഇല്ലെങ്കില്‍ കയറി വരുന്നത് അത്ര ഈസിയാവില്ല.
കല്യാണം കഴിച്ച് കൊള്ളാമെന്ന പഴയ ചാക്ക് പോലത്തെ വാക്ക് കിട്ടിയാല്‍ ഡ്രെസ്സ് കോഡ് മറക്കുന്നവരാണ് ഇപ്പോഴത്തെ ലവേഴ്സ്. എന്നാല്‍ അവരെപ്പോലെ ആഫ്റ്റര്‍ മാര്യേജ് കാര്യങ്ങള്‍ പ്രീമാര്യേജ് ആക്കണമെന്നൊന്നും അരവിക്കും സുനിതക്കും തോന്നിയില്ല. മറ്റെല്ലാത്തിലും സമത്വമാണെങ്കിലും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത് ആണുങ്ങളാണല്ലോ. അരവി ഒട്ടും ശ്രമിച്ചില്ലെന്ന് പറഞ്ഞ് കൂട. ഇടക്ക് ചില കൈവിക്രിയകളൊക്കെ ചെയ്യാന്‍ നോക്കിയെങ്കിലും സുനിത സിലബസ്സിനു പുറത്തൊന്നും അനുവദിച്ചില്ല.
പക്ഷേ വിശുദ്ധ പ്രണയമാണ്, ബോഡി ടച്ചിങ്ങൊന്നുമില്ലെന്നൊക്കെ പറയാമെങ്കിലും എല്ലാത്തിനുമൊരു ലൂപ് ഹോള്‍സൊക്കെ ഉണ്ടാവുമല്ലോ. അതുമല്ല കട്ടു തിന്നുന്നതിന്റെ രുചി കെട്ടിയ ശേഷം തിന്നുന്നതിനുണ്ടാവില്ല.
അങ്ങനെ ഒരു കര്‍ക്കിടക മഴയ്ക്ക് അരവി സുനിതയോട് ഉമ്മ വെച്ചോട്ടേന്ന് രേഖാമൂലം ചോദിച്ചു. ലോകം കണ്ട് പിടിച്ചതില്‍ പിന്നെ ഉണ്ടായിട്ടുള്ള എല്ലാ കാമുകിമാരെയും പോലെ അതിഭയങ്കരമായി എതിര്‍ത്ത് കൊണ്ട് ഇല്ലാന്നൊക്കെ പറഞ്ഞെങ്കിലും അവസാനം അവള് സമ്മതിച്ചു. കന്നിനെ കയം കാണിക്കരുതെന്നും കസിന് ഐസ്ക്രീം വാങ്ങിക്കൊടുക്കരുതെന്നും ബുദ്ധിയുള്ളവര്‍ പറയാറുണ്ടല്ലോ. ടേസ്റ്റ് അറിഞ്ഞ അരവി പിന്നീടെപ്പോഴും കൊണ്ടാ.. കൊണ്ടാന്നു പറയാന്‍ തുടങ്ങി. ഈ ഡെയിലി ചോദിക്കുന്നത് ഒരു നിത്യ സംഭവമായപ്പോള്‍ ചില നിബന്ധനകള്‍ വെച്ച് സുനിത അതിന് മൂക്കുകയറിട്ടു.
ആയിടയ്ക്ക് പത്ത് രൂപ നാണയം കിട്ടാനില്ലെന്നും വെള്ളി,സ്വര്‍ണ്ണ കളറിലുമുള്ള ആ സങ്കരലോഹ നാണയം ഉരുക്കി വില്ക്കാന് വേണ്ടി ചിലര്‍ മൊത്തമായി വാങ്ങിക്കൊണ്ട് പോകുന്നെന്നും പറഞ്ഞൊരു വാര്‍ത്ത പത്രത്തില്‍ വന്നു. അത് കാരണം അരവിയൊരു ഊരാക്കുടുക്കില്‍ ചെന്നുപെട്ടു. അവന് നാണയങ്ങള്‍ ശേഖരിക്കുന്ന ഹോബിയുണ്ടായിരുന്നു. എല്ലാ നാണയങ്ങളുമല്ല പത്ത് രൂപ നാണയങ്ങള്‍ മാത്രം. മുട്ട ബുൾസ് ഐ പോലത്തെ പത്ത് രൂപാ നാണയങ്ങള്‍ അവനു വലിയ ക്രേസാണ്. അത് കലക്റ്റ് ചെയ്യാന്‍ അവന് ഇടക്കിടക്ക് ടൌണിലെ ബാങ്കുകളില്‍ പോകാറുണ്ട്. കൂടാതെ പരിചയമുള്ള കടകളില്‍ നാണയം വന്നാല്‍ എടുത്ത് വെക്കാന്‍ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില അതിമോഹികളുടെ കൈയ്യില്‍ നിന്നും പതിനഞ്ച് രൂപ കൊടുത്ത് പോലും നാണയം കലക്റ്റ് ചെയ്തിട്ടുമുണ്ട്. പത്രവാർത്ത കണ്ട് സംശയം തോന്നിയ ബാങ്കുകാര് അരവി വന്നപ്പോള്‍ ഫോണ്‍ ചെയ്ത് പോലീസില്‍ വിവരമറിയിച്ചു. അങ്ങനെ നിഷ്കളങ്കനും കൊതുകിനെയല്ലാതെ ഒരു മനുഷ്യജീവിയെപ്പോലും കൊല്ലാതിരുന്നവനുമായ അരവിക്ക് രാജ്യദ്രോഹത്തിന് പോലീസ് സ്റ്റേഷന് കയറേണ്ടി വന്നു.
സ്റ്റേഷനില്‍ കൊണ്ട് പോയി പലതവണ ചോദ്യം ചെയ്തിട്ടും നാണയമുരുക്കല്‍ സംഘത്തെപ്പറ്റി യാതൊരു വിവരവും അരവിയില്‍ നിന്ന് കിട്ടിയില്ല. അവന് അത്തരം ടീമുമായി ബന്ധവുമുണ്ടായിരുന്നില്ല. പിന്നെ നീ എന്തിനാ എപ്പോഴും നാണയം വാങ്ങിക്കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് അവനൊന്നും പറഞ്ഞതുമില്ല. പോലീസുകാര്‍ക്ക് പെരുമാറാന്‍ ഒരുത്തനെ കിട്ടിയാല്‍ ജോളിയാണല്ലോ. വായ കൊണ്ട് ചോദ്യം ചെയ്യല്‍ നിര്‍ത്തി അവര്‍ കൈ കൊണ്ട് ചോദ്യം ചെയ്യാന്‍ തുടങ്ങി. പാവം അരവി. അധികം അടി താങ്ങാനുള്ള ധാതുപുഷ്ടിയൊന്നും റേഷനരി തിന്ന് വളര്‍ന്ന ആ ബോഡിക്കുണ്ടായിരുന്നില്ല. കനപ്പടി രണ്ടെണ്ണം നടുപ്പുറത്ത് കിട്ടിയപ്പോള്‍ അവന് എല്ലാം പറഞ്ഞു. അത് കേട്ട് കാക്കിക്കുള്ളിലെ കാല്പ്പനികര് പുഞ്ചിരിച്ചു; കാപാലികന്മാര് നിനക്കൊന്നും വേറെ പണിയൊന്നുമില്ലെടാ എന്നു ചോദിച്ച് വിരട്ടി.
കണ്ടമാനം ഉമ്മ വേസ്റ്റാക്കുന്നവര്‍ക്ക് അനുകരിക്കാവുന്ന ഒരു ഐഡിയയാണ് അരവി സുനിതമാരുടേത്. പെണ്‍കുട്ടികള്‍ക്ക് അത് എല്‍.ഐ.സി. പോളിസി എടുക്കുന്നത് പോലെയാണ്. പ്രേമിച്ചവനെ തന്നെ കെട്ടുന്നെങ്കില്‍ മണി ബാക്ക് പോളിസി പോലെ കല്യാണ ചെലവിന് നല്ലൊരു തുക കിട്ടും. ഇന്‍ കേസ് ചെക്കന്മാരെങ്ങാനും പറ്റിച്ച് മുങ്ങിയാല്‍ സറണ്ടര്‍ ചെയ്ത് കാശാക്കാം.
ഓരോ പ്രാവശ്യം ഉമ്മ വെക്കുമ്പോഴും പത്ത് രൂപാ നാണയം അരവി സുനിതക്ക് കൊടുക്കണം. അവളത് ഭദ്രമായി സൂക്ഷിച്ച് വെക്കും. അങ്ങനെ കൂട്ടിക്കൂട്ടി വെച്ച് താലി വാങ്ങാനുള്ള കാശുണ്ടാക്കാമെന്നായിരുന്നു പ്ലാന്‍. ആദിവാസി ക്ഷേമപദ്ധതികളൊക്കെ പോലെ ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും അരവിയും സുനിതയും പത്ത് രൂപാ നാണയവും അവരുടെ പ്രണയവും കണ്ണൂരിലെ കണ്ടല്‍ ചെടി പോലെ സെലിബ്രിറ്റീസായി.
പ്രേമിക്കുന്നവര്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നത് ദൈവത്തിനും പിന്നെ ഗൂഗിളിനും മാത്രമറിയാം !